Loading ...

Home International

മോ‌സ്കോയില്‍ ചര്‍ച്ചയ്ക്കു സമ്മതിച്ച്‌ അര്‍മേനിയയും അസര്‍ബൈജാനും

മോസ്കോ: നാഗാര്‍ണോ-കരാബാക് പ്രദേശത്തെ ചൊല്ലിയുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനു ചര്‍ച്ച നടത്താന്‍ അര്‍മേനിയയും അസര്‍ബൈജാനും സമ്മതിച്ചതായി റഷ്യന്‍ വിദേശമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ചര്‍ച്ച നടത്തും.

റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷ്നിയാനുമായും അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവുമായും വ്യാഴാഴ്ച രാത്രി നിരവധി തവണ ഫോണില്‍ സംസാരിച്ചതിനെത്തുടര്‍ന്നാണു ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയത്. അതേസമയം, രൂക്ഷപോരാട്ടത്തിന് ഇന്നലെയും ശമനമുണ്ടായില്ല. കഴിഞ്ഞ മാസം 27ന് ആരംഭിച്ച പോരാട്ടത്തില്‍ സിവിലിയന്മാരടക്കം നാനൂറിലധികം പേര്‍ കൊലപ്പെട്ടതായാണ് കണക്ക്.റഷ്യ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘവും പ്രശ്ന പരിഹാരത്തിന് നീക്കം നടത്തുന്നുണ്ട്. ഇവര്‍ അസര്‍ബൈജാന്‍ പ്രതിനിധികളുമായി ജനീവയില്‍ ചര്‍ച്ച നടത്തുകയാണ്. അര്‍മേനിയ ഇതില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടില്ല.സ്വതന്ത്ര പ്രദേശമായി നിലനിര്‍ക്കുന്ന നാഗാര്‍ണോ കരാബാക്കിനെ അര്‍മേനിയ പിന്തുണയ്ക്കുന്നു. ഈ മേഖല അസര്‍ബൈജാന്‍റെ ഉള്ളിലാണെങ്കിലും അവര്‍ക്കിവിടെ ഒരു നിയന്ത്രണവുമില്ല.

Related News