Loading ...

Home International

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ജാപ്പനീസ് ജനതയോട് മാപ്പ് ചോദിക്കുന്നതായും ആബെ പറഞ്ഞു.

തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ജോലി തുടരാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. à´•àµ‹â€‹à´µà´¿â€‹à´¡àµ ദുരിതങ്ങള്‍‌ക്കിടയില്‍ രാജിവയ്ക്കേണ്ടി വന്നതില്‍ ജപ്പാനിലെ ജനങ്ങളോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട് - ആബെ പറഞ്ഞു.

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. 2021 സെപ്റ്റംബര്‍ വരെയാണ് അദ്ദേഹത്തിന്‍റെ കാ ലാവധി. 2006ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ 2007ല്‍ രാജിവച്ചിരുന്നു. പിന്നീട് 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി.

Related News