Loading ...

Home International

വുഹാനില്‍ കോവിഡ് രോഗമുക്തരില്‍ 90 ശതമാനത്തിനും ശ്വാസകോശതകരാര്‍

ബെയ്ജിംഗ്: കോവിഡ്-19 ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗമുക്തരില്‍ നടന്ന പഠനങ്ങളില്‍ വ്യക്തമായതു ഭീതിദമായ വിവരങ്ങള്‍. രോഗമുക്തരില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിനു തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. അവശേഷിച്ച പത്തുശതമാനം പേരില്‍ പകുതിയോളം ആളുകള്‍ക്കു വീണ്ടും രോഗവ്യാപനവും കണ്ടെത്തി. à´‡â€‹â€‹â€‹â€‹à´¤àµ‡â€‹â€‹â€‹â€‹à´¤àµà´¤àµâ€‹â€‹â€‹â€‹à´Ÿâ€‹â€‹â€‹â€‹à´°àµâ€â€‹â€‹â€‹â€‹à´¨àµà´¨àµ ഇവരെ വീണ്ടും ക്വാറന്‍റൈനിലാക്കുകയായിരുന്നുവെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വുഹാന്‍ സര്‍വകലാശാലയിലെ ഷോംങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം തലവന്‍ പെങ് ഷിയോംഗിന്‍റെ നേതൃത്വത്തിലാണു പരീക്ഷണം. ഏപ്രിലിനുശേഷം രോഗമുക്തരായ നൂറുപേരെയാണു ശാരീരിക പരിശോധനകള്‍ക്കു വിധേയരാക്കിയത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശോധനകളുടെ ആദ്യഘട്ടം ജൂലൈയില്‍ പൂര്‍ത്തിയായതോടെയാണ് ഈ കണക്കുകള്‍ ലഭ്യമായത്.

പരിശോധനയ്ക്കു വിധേയരായ രോഗമുക്തരുടെ ശരാശരി പ്രായം 59 വയസായിരുന്നു. ആദ്യഘട്ട ഫലമനുസരിച്ച്‌ 90 ശതമാനത്തിന്‍റെയും ശ്വാസകോശത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമുള്ള ആളുകളുടെ അവസ്ഥയിലേക്ക് എത്തിയിട്ടില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗമുക്തരെ ആറ് മിനിറ്റ് നടത്തിയപ്പോള്‍ 400 മീറ്റര്‍ ദൂരമാണു പിന്നിടാനായത്. പൂര്‍ണആരോഗ്യമുള്ളയാളുകള്‍ക്ക് 100 മീറ്റര്‍കൂടി അധികം സഞ്ചരിക്കാനാകും. ആശുപത്രിയില്‍നിന്നു വിട്ടശേഷവും മൂന്നുമാസത്തോളം ചില രോഗികള്‍ ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്താലാണു കഴിഞ്ഞത്.

പത്തുശതമാനം പേര്‍ക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി നഷ്ടമായിരുന്നു. ഇതില്‍ത്തന്നെ അഞ്ച് ശതമാനത്തിന് കോവിഡ്-19 പരിശോധന നെഗറ്റീവ് ആയെങ്കിലും ഇമ്മ്യുണോഗ്ലോബിന്‍ എം(ഐജിഎം) പോസിറ്റീവ് ആയതിനാല്‍ വീണ്ടും ക്വാറന്‍റൈനിലേക്കു അയയ്ക്കുകയായിരുന്നു. വൈറസിന്‍റെ ആക്രമണം തുടങ്ങിയാല്‍ ആദ്യം ശരീരത്തില്‍ രൂപപ്പെടുന്ന ആന്‍റിബോഡിയാണ് ഐജിഎം. ‌

Related News