Loading ...

Home International

ആണവായുധമല്ലാതെ ഞങ്ങള്‍ക്ക് ഇനി വേറെ വഴിയില്ല'; അമേരിക്കയോട് ഉത്തര കൊറിയ

പ്യോങ്‍യാങ്: ആണവശക്തിയെ ആണവായുധം ഉപയോഗിച്ച് നേരിടുകയല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്കിനി ഇല്ലെന്ന് അമേരിക്കയോട് ഉത്തര കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇങ്ങനെ മാത്രമെ മറുപടി നല്‍കാനാകൂ എന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.ആണവശക്തിയെ ആണവായുധം കൊണ്ട് തന്നെ നേരിടുക എന്നത് മാത്രമാണ് ഇനി അവശേഷിക്കുന്ന പോംവഴിയെന്നും ഉത്തര കൊറിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ഉത്തര കൊറിയക്കുള്ള ശത്രുത വിശദമാക്കുന്ന 5000 വാക്കുകളുള്ള ലേഖനമാണ് ഏജന്‍സി പ്രസിദ്ധീകരിച്ചത്. കൊറിയന്‍ യുദ്ധം തുടങ്ങിയതിന്‍റെ 70-ാം വാര്‍ഷികത്തിന്‍റെ അടുത്ത ദിവസമാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഉണ്ടാകില്ലെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ദക്ഷിണ കൊറിയയെ ആക്രമിക്കുമന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് ഭീഷണി മുഴക്കിയിരുന്നു. അതിന് പിന്നാലെ അതിര്‍ത്തിയിലെ ലെയ്‍സണ്‍ ഓഫീസ് ഉത്തര കൊറിയ തകര്‍ക്കുകയും ചെയ്‍തിരുന്നു.

2018 മുതല്‍ അമേരിക്കയുടെ ഇടപെടലിലൂടെ ഇരു കൊറിയകളും സമാവായ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ 2019 അവസാനം ഉത്തര കൊറിയ-യുഎസ് ബന്ധം വീണ്ടും വഷളായതോടെ അനുരഞ്ജന ശ്രമങ്ങള്‍ അവസാനിച്ചു.

2018, 19 വര്‍ഷങ്ങളിലായി മൂന്ന് തവണ കിം ജോങ് ഉന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഉത്തര കൊറിയ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കണമെന്ന് കിമ്മും ആവശ്യപ്പെട്ടു. ഇരു വിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ അവസാനിച്ചു.

രാജ്യത്തിന്‍റെ ആണവശക്തി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് കിം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു



Related News