Loading ...

Home International

പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍

ഇസ്ലാമാബാദ്: ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും. ഭീകര സംഘടനകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നത് തടയാന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‍ക് ഫോഴ്‍സിന്റെ ( എഫ്.എ.ടി.എഫ്)​ മൂന്നാം വാര്‍ഷിക സമ്മേളത്തിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ നിലനിറുത്താന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചൈനീസ് പ്രതിനിധിയായ ഷിയാംഗ് മിന്‍ ലിയുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ലഷ്‍‍കറെ ത്വയ്ബ, ജയ്‍ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് സാമ്ബത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് എഫ്.എടി.എഫ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ നടക്കുന്ന സംഘടനയുടെ അടുത്ത യോഗത്തില്‍ വീണ്ടും സ്ഥിതി പരിശോധിച്ച ശേഷം പട്ടികയില്‍ നിന്ന് മാറ്റണോ എന്ന് തീരുമാനിക്കും. അതുവരെ പാകിസ്ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും. പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് സുരക്ഷിത കേന്ദ്രമാണെന്ന യു.എസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് എഫ്.എടി.എഫിന്റെ തീരുമാനവും വന്നത്. 2019ല്‍ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിച്ചിരുന്നെങ്കിലും. ആ വര്‍ഷം ഇന്ത്യയെ ലക്ഷ്യമിട്ട് വലിയ ഭീകരാക്രമണങ്ങള്‍ നടന്നു. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സുരക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ജയ്‍ഷെ മുഹമ്മദായിരുന്നു. ലഷ്കറെ ത്വയ്ബ സ്ഥാപകന്‍ ഹഫിസ് സയീദിനും മറ്റു മൂന്നുപേര്‍ക്കുമെതിരെ പാകിസ്ഥാന്‍ കേസെടുത്തെങ്കിലും രാജ്യം ഇപ്പോഴും ഭീകരരുടെ സുരക്ഷിത കേന്ദ്രം തന്നെയാണ് - യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്.എ.ടി.എഫ് - ഭീകരസംഘടനകള്‍ക്കുള്ള സാമ്ബത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഗ്രേലിസ്റ്റിലായാല്‍ - അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങാന്‍ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്ബത്തിക ഏജന്‍സികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉള്‍പ്പടെയുള്ളവയില്‍ നിന്ന് വായ്പകള്‍ വാങ്ങാനും പാകിസ്ഥാന് എളുപ്പത്തില്‍ കഴിയില്ല. പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഏറെനാളായുള്ള ഇന്ത്യയുടെ ആവശ്യം.


Related News