Loading ...

Home International

കോവിഡ് സുരക്ഷ റാങ്കിംഗിൽ സ്വിറ്റ്സര്‍ലന്‍ഡ് ലോകത്ത് ഒന്നാമത്

ജനീവ: വിവിധ ആഗോള റാങ്കിംഗുകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ക്രെഡിറ്റിലേക്ക് പുതിയ കാലത്തിന്‍റെ ഒരു നേട്ടം കൂടി. കോവിഡ്-19 വൈറസിനെതിരായ സുരക്ഷിതത്വം അടിസ്ഥാനമാക്കി തയാറാക്കിയ റാങ്കിംഗിലും രാജ്യം ഒന്നാമത്. യൂറോപ്യന്‍ യൂണിയനിലെ സാന്പത്തിക പ്രബലരായ ജര്‍മനിയാണ് സുരക്ഷതത്വ പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നത്. ഇസ്രായേല്‍ മൂന്നാമതെത്തി. ഇന്ത്യയുടെ സ്ഥാനം അന്‍പത്തിയാറാമതാണ്. എന്നാല്‍, അന്‍പത്തിയെട്ടാമതാണ് അമേരിക്കയുടെ സ്ഥാനം.

ആദ്യ പത്ത്

സ്വിറ്റ്സര്‍ലന്‍ഡ് 752 പോയിന്‍റ് നേടിയപ്പോള്‍ ജര്‍മനി 749 പോയിന്‍റ് സ്വന്തമാക്കി. à´•àµ‹â€‹à´µà´¿â€‹à´¡àµ വൈറസ് സുരക്ഷാ പട്ടികയിലെ ആദ്യ പത്തില്‍ യഥാക്രമം സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രിയ, ചൈന, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്. യുഎഇ, കാനഡ, ഹോങ്കോംഗ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, തായ്‌വാന്‍, സൗദി അറേബ്യ, ഹംഗറി, നെതര്‍ലാന്‍ഡ്സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് 11 മുതല്‍ 20 വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

നാലു തട്ടുകള്‍

ഡീപ്പ് നോളജ് ഗ്രൂപ്പ് തയാറാക്കിയ റാങ്കിംഗില്‍ ഇരുനൂറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക ആകെ നാലായി തിരിച്ചിട്ടുണ്ട്. സ്പെയിന്‍ (45), ഇറ്റലി (53), ഇന്ത്യ (56), അമേരിക്ക (58), ഫ്രാന്‍സ് (60) എന്നീ രാജ്യങ്ങള്‍ മൂന്നാമത്തെ തട്ടിലാണ് എന്നതും ശ്രദ്ധേയമാണ്. ഈ രാജ്യങ്ങള്‍ ഒക്കെത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുടെ പട്ടികയിലും മരിച്ചവരുടെ പട്ടികയിലും ജര്‍മനിയേക്കാള്‍ ഏറെ മുന്നിലുമാണ്.അതേസമയം, റഷ്യ (61), ബ്രിട്ടന്‍ (68), ബ്രസീല്‍ (91) എന്നീ പ്രമുഖ രാജ്യങ്ങള്‍ നാലാം തട്ടിലാണ്.

സ്വിറ്റ്സര്‍ലന്‍ഡും ജര്‍മനിയും കോവിഡ് പ്രതിരോധത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത് പ്രത്യേകിച്ചും അവരുടെ സന്പദ്‌ വ്യവസ്ഥയുടെ ഉൗര്‍ജസ്വലത കൊണ്ടാണ്. കൂടാതെ ലോക്ക്ഡൗണും മറ്റു സാന്പത്തിക പ്രവര്‍ത്തനങ്ങളും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തതും ഗുണമായി. രാജ്യത്തെ പൊതുജനാരോഗ്യവും സുരക്ഷയും ത്യജിക്കാതെയുള്ള നടപടികളായിരുന്നു ഇവ.

സുഡാന്‍ പിന്നില്‍

ക്വാറന്‍റൈന്‍ കാര്യക്ഷമത, നിരീക്ഷണം, കണ്ടെത്തല്‍, ആരോഗ്യ സന്നദ്ധത, സര്‍ക്കാര്‍ കാര്യക്ഷമത തുടങ്ങിയ വിഭാഗങ്ങളിലെ 130 ഗുണപരമായ മാനദണ്ഡങ്ങളും 11,400 ലധികം ഡാറ്റാ പോയിന്‍റുകളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് ത‍യാറാക്കിയത്. തുടക്കത്തില്‍, കോവിഡ് പ്രതിസന്ധികളോടു വേഗത്തില്‍ പ്രതികരിച്ചതും ഉയര്‍ന്ന തയാറെടുപ്പുകള്‍ നടത്തിയതുമായ രാജ്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലാണ്.

2014ല്‍ ഹോങ്കോംഗില്‍ സ്ഥാപിച്ച ഒരു നിക്ഷേപ സ്ഥാപനമായ ഡീപ്പ് നോളജ ഗ്രൂപ്പ്, വെന്‍ചേഴ്സിന്‍റെയും കന്പനികളുടെയും ലാഭരഹിത സ്ഥാപനങ്ങളുടെയും കണ്‍സോര്‍ഷ്യത്തിലും ഉടമസ്ഥതയിലുള്ളതാണ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള പ്രവിശ്യകള്‍ സബ്സഹാറന്‍ ആഫ്രിക്കയും തെക്കേ അമേരിക്കയും മിഡില്‍ ഈസ്റ്റിലെയും ഏഷ്യാ പസഫിക്കിലെയും ചില രാജ്യങ്ങളാണ്. കൊറോണയ്ക്കെതിരായ സുരക്ഷിതത്വത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രാജ്യം സൗത്ത് സുഡാന്‍ ആണ്.

ഓര്‍ഗനൈസേഷന്‍റേത് അപകട സാധ്യതയെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍ മാത്രമാണെന്നും രാജ്യങ്ങള്‍ക്കുള്ളിലെ വിവിധ പ്രദേശങ്ങളിലെ അപകട സാധ്യത വ്യത്യാസപ്പെട്ടിരിക്കാമെന്നും പഠനം പറയുന്നു.

ന്യൂയോര്‍ക്ക് നഗരം ഒരു മാസം മുന്പ് കോവിഡ് -19 അപകടസാധ്യതയുടെ പ്രഭവകേന്ദ്രമായിരുന്നു. അതേസമയം മൊണ്ടാന താരതമ്യേന സുരക്ഷിതവും കൂടുതല്‍ സുരക്ഷിതവുമായിരുന്നു എന്നും പറയുന്നുണ്ട്.

ഏറ്റവും സുരക്ഷിതമായ 100 രാജ്യങ്ങള്‍ റാങ്ക് ക്രമത്തില്‍

1. സ്വിറ്റ്സര്‍ലന്‍ഡ്, 2. ജര്‍മനി, 3. ഇസ്രയേല്‍, 4. സിംഗപ്പൂര്‍, 5. ജപ്പാന്‍, 6. ഓസ്ട്രിയ, 7. ചൈന, 8. ഓസ്ട്രേലിയ, 9. ന്യൂസിലന്‍ഡ്, 10. ദക്ഷിണ കൊറിയ, 11. യുഎഇ, 12. കാനഡ, 13. ഹോങ്കോംഗ്, 14. നോര്‍വേ, 15. ഡെന്‍മാര്‍ക്ക്, 16. തായ്‌വാന്‍, 17. സൗദി അറേബ്യ, 18. ഹംഗറി, 19. നെതര്‍ലന്‍ഡ്സ്, 20. വിയറ്റ്നാം, 21. കുവൈറ്റ്, 22. ഐസ്‌ലന്‍ഡ്, 23. ബഹ്റൈന്‍, 24. ഫിന്‍ലാന്‍ഡ്, 25. ലക്സംബര്‍ഗ്, 26. ഖത്തര്‍, 27. ലിസ്റ്റന്‍സ്റ്റൈന്‍, 28. പോളണ്ട്, 29. ലിത്വാനിയ, 30. മലേഷ്യ, 31. ലാത്‌വിയ, 32. സ്‌ലൊവേനിയ, 33. ഒമാന്‍, 34. ഗ്രീസ്, 35. എസ്റ്റോണിയ, 36. ക്രൊയേഷ്യ, 37 ടര്‍ക്കി, 38.അയര്‍ലന്‍ഡ്, 39. ജോര്‍ജിയ, 40. സൈപ്രസ്, 41. ചിലി, 42. മോണ്ടിനെഗ്രോ, 43. ചെക്ക് റിപ്പബ്ലിക്, 44. മാള്‍ട്ട, 45. സ്പെയിന്‍, 46. പോര്‍ച്ചുഗല്‍, 47. താ‌യ്‌ലന്‍ഡ്, 48. ബള്‍ഗേറിയ, 49. ഗ്രീന്‍ലാന്‍ഡ്, 50. മെക്സിക്കോ, 51. ഉറുഗ്വേ, 52. വത്തിക്കാന്‍ സിറ്റി, 53. ഇറ്റലി, 54. സെര്‍ബിയ, 55. ഫിലിപ്പീന്‍സ്, 56. ഇന്ത്യ, 57. റൊമാനിയ, 58. യുഎസ്‌എ, 59. സ്‌ളോവാക് റിപ്പബ്ലിക്, 60. ഫ്രാന്‍സ്, 61. റഷ്യ, 62. അര്‍ജന്‍റീന, 63. ബെലാറസ്, 64. മൊണാക്കോ, 65. സ്വീഡന്‍, 66. യുക്രെയ്ന്‍, 67. ജിബ്രാള്‍ട്ടര്‍, 68. യുണൈറ്റഡ് കിംഗ്ഡം, 69. ദക്ഷിണാഫ്രിക്ക, 70. സാന്‍ മറിനോ, 71. കസാക്കിസ്ഥാന്‍, 72. ബോസ്നിയ ഹെര്‍സഗോവിന, 73. ഇറാന്‍, 74. ഇക്വഡോര്‍, 75. അസര്‍ബൈജാന്‍, 76. മംഗോളിയ, 77. ലെബനന്‍, 78. ബെല്‍ജിയം, 79. അന്‍ഡോറ, 80. കേമാന്‍ ദ്വീപുകള്‍, 81. അര്‍മേനിയ, 82. മോള്‍ഡോവ, 83. മ്യാന്‍മര്‍, 84. ബംഗ്ലാദേശ്, 85. ശ്രീലങ്ക, 86. ഈജിപ്ത്, 87. ടുണീഷ്യ, 88. അല്‍ബേനിയ, 89. ജോര്‍ദാന്‍, 90. പനാമ, 91. ബ്രസീല്‍, 92. മൊറോക്കോ, 93. അള്‍ജീരിയ, 94. ഹോണ്ടുറാസ്, 95. പരാഗ്വേ, 96. പെറു, 97. ഇന്തോനേഷ്യ, 98. കംബോഡിയ, 99. ലാവോസ്, 100. ബഹാമസ്.

Related News