Loading ...

Home International

പെറുവില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനം വരെ നീട്ടി

ലിമ : പെറുവില്‍ കൊവിഡ് ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനം വരെ നീട്ടി. ഇതോടെ കൊറോണ വൈറസിനെതിരെ ഏറ്റവും ദൈര്‍ഘ്യം കൂടിയ നിയന്ത്രണ കാലയളവ് നടപ്പാക്കാനൊരുങ്ങുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പെറു. മാര്‍ച്ച്‌ പകുതിയോടെയാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ പെറു ലോക്ക്ഡൗണിലായത്. 32 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന പെറുവില്‍ ഇത് അഞ്ചാം തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്കാരയാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.ജൂണ്‍ 30 വരെ ലോക്ക്ഡൗണില്‍ കഴിയുന്നതോടെ പെറുവിലെ ലോക്ക്ഡൗണ്‍ കാലയളവ് മൂന്നരമാസമാകും. ചൈന, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇതേവരെ ഏറ്റവും നീണ്ട നിയന്ത്രണ കാലയളവ് പ്രാബല്യത്തില്‍ വരുത്തിയ രാജ്യങ്ങള്‍. à´®àµ‡à´¯àµ 25 മുതല്‍ ജൂണ്‍ 30 വരെ രാജ്യത്ത് അടിയന്തരാവസ്ഥയും നിലനില്‍ക്കും. രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അതേ സമയം, ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് പെറു. 111,698 പേര്‍ക്കാണ് പെറുവില്‍ രോഗം സ്ഥിരീകരിച്ചത്. 3,244 പേര്‍ ഇതേ വരെ മരിച്ചു. പലരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതാണ് രോഗം വ്യാപനം ഉയരാന്‍ കാരണമായിരിക്കുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Related News