Loading ...

Home International

വരും വർഷങ്ങളിൽ ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ വിപണിയിലുണ്ടാക്കുക വലിയ മാറ്റങ്ങള്‍

2014 അവസാനത്തില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് ജി.സി.സി രാജ്യങ്ങളുടെ സമ്ബദ്​ഘടനക്ക്​ വലിയ ആഘാതമാണ് എല്‍പിച്ചത്.ഇത് തൊഴില്‍ വിപണിയില്‍ വന്‍ അഴിച്ചു പണിക്ക് തുടക്കം കുറിച്ചതും നാം കണ്ടതാണ്. കോവിഡ് 19 അതിലും വലിയ ആഘാതമായിരിക്കും ജി.സി.സി യിലെ തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കാന്‍ പോവുന്നത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എണ്ണ വില ഇടിയുക മാത്രമല്ല, അടുത്ത 15 മാസങ്ങള്‍ വരെ ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യം ഉയരാന്‍ സാധ്യത ഇല്ല എന്നുമാണ്​ ഒപെക് വിലയിരുത്തല്‍. ഇത്​ അക്ഷരാര്‍ഥത്തില്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. 2016 ല്‍ ഉത്പാദനം കുറച്ചുകൊണ്ട് മെച്ചപ്പെട്ട വില നിലനിര്‍ത്തിയെങ്കിലും ഇനി അ​ങ്ങോട്ട്​ അതും സാധ്യമല്ല എന്നാണ് ഒപെക് സൂചിപ്പിക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഏറെക്കുറെ എണ്ണ വില നിരന്തരമായി താഴോട്ട് പോവുന്ന പ്രവണതയാണ് ഉണ്ടാവുന്നത്​. ആഗോള മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഫോറസ്റ്റര്‍ പ്രകാരം, ഇടക്കാലത്ത് ഭാവി കൃത്യമായി വിലയിരുത്താതെ വന്‍ തോതില്‍ എണ്ണയുടെ ഉത്പാദനം സൗദിയും റഷ്യയും വര്‍ധിപ്പിച്ചതാണ് ഇത്തരത്തില്‍ വിപണി താഴോട്ട് പോവാന്‍ കാരണം. ഉത്പാദനം ക്രമാധീതമായി വര്‍ധിക്കുകയും സംഭരണ ശേഷി ഇല്ലാതാക്കുകയും, കോവിഡ് കാരണം ലോകമെമ്ബാടും ലോക് ഡൌണ്‍ ചെയ്യപ്പെട്ടതോടെ വിപണി തകര്‍ന്നടിയുകയായിരിന്നു എന്നാണ് ഫോര്‍സ്റ്റര്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞു പോയ മാന്ദ്യ കാലം നിരവധി മേഖലിയില്‍ സ്വദേശിവത്കരണത്തിന് വഴി തെളിയിച്ചത് നാം കണ്ടതാണ്. അതിനപ്പുറം വിദേശി തൊഴിലാളികള്‍ക്കും, അവരുടെ ആശ്രിതര്‍ക്ക്​ ലെവി ഈടാക്കി തുടങ്ങി. 2018 തുടക്കം മുതല്‍ വാറ്റ് അടക്കമുള്ള നൂതന നികുതി സംവിധാനങ്ങളും നടപ്പിലാക്കിയതോടെ ചെറുകിട മേഖല തകര്‍ന്നടിഞ്ഞു. ഇത് വലിയ തോതില്‍ വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടുത്തി. പിന്നീട് സൗദി അടക്കം പല ജി സി സി രാജ്യങ്ങളും ചെറുകിട മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഒട്ടനവധി പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും അതൊന്നും ആ മേഖലയെ പൂര്‍വ സ്ഥിതിയിലേക് നയിക്കാന്‍ പ്രാപ്തമായിരുന്നില്ല. എന്നുള്ളതാണ് വാസ്തവം. സൗദി തൊഴില്‍ മന്ത്രാലയം 2019 ല്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഏഴ് ലക്ഷം വിദേശികളാണ് രാജ്യം വിട്ടത്. അതില്‍ സിംഹ ഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികളായിരുന്നു.ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികളായ തൊഴിലാളികളും ആശ്രിതരും ഒരു പുതിയ വരുമാന സ്രോതസ്സായി മാറി കഴിഞ്ഞിരിക്കുന്നു. മാന്ദ്യം ജി സി സി രാജ്യങ്ങളെ വ്യത്​സ്​തമായി ചിന്തിപ്പിച്ചു എന്ന് മാത്രമല്ല, പതിവിന് വിപരീതമായി അത് സമര്‍ത്ഥമായി നടപ്പിലാക്കി എന്നുള്ളതാണ് കഴിഞ്ഞ നാല് വര്‍ഷണങ്ങളുടെ സവിശേഷത. ഗള്‍ഫ് റിസര്‍ച്ച്‌​ സ​​​െന്‍റര്‍(GRC) 2020 ജനുവരിയില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട്​ പ്രകാരം ഗള്‍ഫ് രാജ്യങ്ങള്‍ അതിന്‍െറ തൊഴില്‍ വിപണിയില്‍ വീണ്ടും വലിയ മാറ്റത്തിന് തയാറാകും എന്നായിരുന്നു. അതിന് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് പരാമര്‍ക്കുന്നതും വര്‍ധിച്ചു വരുന്ന വിദേശികളും സ്വദേശികളും തമ്മിലുള്ള അനുപാദ വര്‍ധനവാണ്. അതോടപ്പം സൗദി ഒമാന്‍ എന്നി രാജ്യങ്ങളില്‍ ഉന്നത പഠനം കഴിഞ് രാജ്യത്ത് മടങ്ങിയിട്ടുള്ള യുവാക്കളുടെ എണ്ണം കൂടുന്നു എന്നുള്ളതുമാണ്. കണക്കുകള്‍ പ്രകാരം സൗദിയില്‍ 17 ലക്ഷവും ഒമാനില്‍ 9 ലക്ഷം യുവാക്കളാണ് രാജ്യത്ത് തൊഴില്‍ തേടുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്‌ആന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇതിനാല്‍ വരാനിരിക്കുന്നതിലെ ഏറ്റവും മോശം അവസ്ഥ കണക്കാക്കിയാണ് രാജ്യം പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ടു തന്നെ ഉറച്ച തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കുക. യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറക്കുകയും നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നാണ് ധനകാര്യ മന്ത്രി അറിയിച്ചത്.നിലവിലെ സാഹചര്യം മറികടക്കാന്‍ സൗദി അടക്കം മറ്റു ജി സി സി രാജ്യങ്ങള്‍ കരുതല്‍ ധനം ഉപയോഗപ്പെടുത്തും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വലിയ വരുമാന ഇടിവാണ് ലോകത്തെ എല്ലായിടത്തേയും പോലെ ജി സി സിയിലും ഉണ്ടായിട്ടുള്ളത്. അടുത്ത ആറ് മാസങ്ങളിലും ഈ പ്രതിസന്ധി ശക്തമായുണ്ടാകുമെന്നാണ് സൗദി സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍‌. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ തന്നെ രാജ്യത്തെ വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണ്.അതിലുപരി കോവിഡ് ബാധിച്ചവരെ ചികിത്സക്കും വൈറസ് ബാധയെ നിയത്രിക്കുന്നതിനായും വലിയ തുകയാണ് ചെലവായിക്കൊണ്ടിരിക്കുന്നത്. ജി സി സി യില്‍ കോവിഡ് ബാധിച്ചവരില്‍ അമ്ബത് ശതമാനത്തിലും കൂടുതല്‍ വിദേശികളാണ് എന്നാണ് കണക്ക്. ഇതിനകം വിദേശി തൊഴിലാളികളെ പിരിച്ച്‌ വിടാനും, ശമ്ബള രഹിത അവധിക്ക് വിടാനും സൗദി ഒമാന്‍ എന്നീ രാജ്യങ്ങള്‍ വ്യവസായ സ്ഥാപങ്ങള്‍ക് അനുവാദം നല്‍കി കഴിഞ്ഞു.ഇതേ രീതിയായിരിക്കും മറ്റു ജി സി സി രാജ്യങ്ങളും നടപ്പിലാക്കുക. ഇത് സ്വദേശിവല്‍ക്കരണ പ്രക്രിയക് ആക്കം കൂട്ടുകയും, ലെവിയും മറ്റു നികുതികളില്‍നിന്നും രക്ഷപ്പെടാന്‍ വ്യവസായ സ്ഥാവനങ്ങള്‍ വിദേശികളെ പിരിച്ച്‌ വിട്ട് സ്വദേശികളെ അവലംബിക്കുന്ന പ്രക്രിയ വര്‍ധിക്കും. അതിലുപരി കോവിഡിന് ശേഷം സ്വദേശികളില്‍ തന്നെ ഒരു പുതിയ തൊഴില്‍ സംസ്കാരം വളര്‍ന്ന് വരും എന്നാണ് കരുതപ്പെടുന്നത്. ഇത് കൂടുതല്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.

Related News