Loading ...

Home International

കോവിഡ് ബാധിതര്‍ 15,398; ഇസ്രായേലില്‍ ആരോഗ്യ മന്ത്രി രാജി പ്രഖ്യാപിച്ചു

ജറുസലം: കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ക്ക് ഏറെ പഴികേട്ട ഇസ്രായേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാന്‍ രാജി പ്രഖ്യാപിച്ചു. രാജിക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല.കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ യാക്കോവ് ലിറ്റ്സ്മാന്‍ ഗുരുതരമായ അലംഭാവം കാണിച്ചുവെന്നാണ് ആരോപണം. 15,398 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച രാജ്യത്ത് ഇതിനകം 199 രോഗികളാണ് മരിച്ചത്. തുടക്കത്തില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍നിന്ന് തീവ്ര ഓര്‍ത്തഡോക്സ് ജൂതസമൂഹത്തിന് ഇളവ് നല്‍കിയിരുന്നു. à´‡à´µà´°àµâ€à´•àµà´•à´¿à´Ÿà´¯à´¿à´²àµâ€â€‹ രോഗബാധ വ്യാപകമാകാന്‍ à´ˆ തീരുമാനം ഇടയാക്കിയതായാണ് വിലയിരുത്തല്‍. കൂടാതെ, പൊതു കുളിമുറികളും സിനഗോഗുകളും തുറന്നിടാന്‍ അനുവദിച്ചതും രോഗവ്യാപനത്തിന് കാരണമായി.ഇതിനിടെ, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഞായറാഴ്ച അംഗീകാരം നല്‍കി. സമൂഹ പ്രാര്‍ത്ഥന അനുവദിക്കും. കടകള്‍ ഭാഗികമായി തുറക്കാനും അനുമതി നല്‍കി. ജറുസലേമിലെ അല്‍-അഖ്സ പള്ളിയില്‍ റമദാന്‍ പ്രാര്‍ത്ഥനകള്‍ നടക്കില്ല. അറബ് പ്രദേശങ്ങളിലെ കടകള്‍ വൈകീട്ട് ആറുമണിക്ക് അടക്കും.

Related News