Loading ...

Home International

സുഡാന്‍റെ മുന്‍ പ്രസിഡന്‍റ് ബഷീറിനെ ഐസിസിക്കു കൈമാറും

കയ്റോ: ഡാര്‍ഫുര്‍ കൂട്ടക്കൊലക്കേസില്‍ വിചാരണ നേരിടാനായി മുന്‍ സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ രാജ്യാന്തര ക്രിമിനല്‍ കോടതിക്കു(ഐസിസി) കൈമാറുമെന്നു സുഡാന്‍ അധികൃതര്‍ വ്യക്തമാക്കി. ജനകീയ വിപ്ലവത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സൈന്യം ഇടപെട്ടാണ് ബഷീറിനെ അധികാര ഭ്രഷ്ടനാക്കിയത്. ഇപ്പോള്‍ അദ്ദേഹം സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ജയിലിലാണ്.

ഡാര്‍ഫുര്‍ കൂട്ടക്കൊല കേസിലെ പ്രതികള്‍ ഹേഗിലെ അന്തര്‍ദേശീയ കോടതിയില്‍ വിചാരണ നേരിടണമെന്ന കാര്യത്തില്‍ സര്‍ക്കാരും റിബലുകളും ധാരണയിലെത്തിയതായി ബഷീറിന്‍റെ പേരെടുത്തു പറയാതെ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഹസന്‍ അല്‍ തൈഷി പറഞ്ഞു. ഡാര്‍ഫുറില്‍ 2003ല്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഖാര്‍ത്തുമിലെ കേന്ദ്രഭരണകൂടം നിഷ്ഠൂരമായി അടിച്ചമര്‍ത്തി. മുപ്പതിനായിരം പേര്‍ കൊല്ലപ്പെട്ടെന്നു യുഎന്‍ കണക്കാക്കുന്നു. ലക്ഷങ്ങള്‍ അഭ‍യാര്‍ഥികളായി. ബഷീറിനും മൂന്നു സഹായികള്‍ക്കും എതിരേ ഐസിസി കുറ്റം ചുമത്തി.

Related News