Loading ...

Home International

ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരണ സംഖ്യ ഉയരുന്നു ; 16 പേരുടെ മൃതദേഹം കണ്ടെത്തി

  ഫിലിപ്പൈന്‍സിലുണ്ടായ ചുഴലിക്കാറ്റില്‍ മരണ സംഖ്യ ഉയരുന്നു. 16 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. നിരവധി പേരെ കാണാതായതായാണ് റിപ്പോര്‍ട്ട് .മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. ചൊവ്വാഴ്ച കിഴക്കന്‍ സമാര്‍ പ്രവിശ്യയില്‍ ആദ്യം എത്തിയ ഫാന്‍ഫോണ്‍ ചുഴലിക്കാറ്റ് കടന്നുപോയ വഴികളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. അന്‍പത്തിയെട്ടായിരത്തിലധികം പേര്‍ വീടുകള്‍ ഉപേക്ഷിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറ്റി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിശ്ചലമായിരിക്കുകയാണ്, ചുഴലിക്കാറ്റിനെ തുടര്‍ന്ന് കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിരവധി ദ്വീപുകള്‍ ഒറ്റപ്പെട്ടു. ഫിലിപ്പെന്‍സില്‍ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാന്‍ഫോണ്‍ വിയറ്റ്‌നാമിനെ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് സൂചന. 2013ന് ശേഷം ഫിലിപ്പെന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇത്. 2013ലുണ്ടായ ഹയാന്‍ ചുഴലിക്കാറ്റില്‍ ആറായിരത്തിലധികം പേരാണ് മരിച്ചത്.

Related News