നിക്ഷേപ സമാഹരണത്തില്‍ ബാങ്കുകള്‍ വലയുന്നു;

കൊച്ചി: ഓഹരി, കമ്പോള ഉത്പന്ന വിപണികളില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ ബാങ്കുകളുടെ നിക്ഷേപ സമാഹരണം താളം തെറ്റുന്നു.സ്ഥിര നിക്ഷേപങ്ങള്‍ക്ക്. ആകർഷകമായ പലിശ വാഗ്ദാനം ചെയ്തിട്ടും ചെറുകിട നിക്ഷേപകർ വലിയ താത്പര്യം കാണിക്കാത്തതാണ് ബാങ്കുകളെ വലയ്ക്കുന്നത്.വിപണിയില്‍ വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതിനാല്‍ നിക്ഷേപ സമാഹരണം ഉൗർജിതമാക്കുന്നതിന് പുതിയ തന്ത്രങ്ങള്‍ പയറ്റാനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. നിക്ഷേപ സമാഹരണത്തില്‍ ദൃശ്യമാകുന്ന തളർച്ച റിസർവ് ബാങ്കിനും ധനമന്ത്രാലയത്തിനും ആശങ്ക സൃഷ്‌ടിക്കുന്നു.അതേസമയം ഹ്രസ്വകാല സ്ക്കീമുകളും ബള്‍ക്ക് ഡെപ്പോസിറ്റുകളും ആകർഷിച്ച്‌ ഇപ്പോഴത്തെ സാഹചര്യം മറികടക്കാനാണ് ബാങ്കുകളുടെ ശ്രമം.എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ബാങ്കുകളുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ചെയർമാൻ ശക്തികാന്ത് ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മൂന്ന് വർഷത്തിനിടെ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റ പാതയിലേക്ക് നീങ്ങിയതോടെ ബാങ്ക് നിക്ഷേപകരില്‍ നല്ലൊരു പങ്കും സ്ഥിര നിക്ഷേപങ്ങള്‍ പിൻവലിക്കാൻ തുടങ്ങി.മ്യൂച്വല്‍ ഫണ്ടുകള്‍, സിസ്‌റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികള്‍ കടപ്പത്രങ്ങള്‍, സ്വർണം തുടങ്ങിയ മേഖലകള്‍ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ വരുമാനം നല്‍കുന്നതാണ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പ്രിയം കുറയ്‌ക്കുന്നത്.ആകർഷകമായ പദ്ധതികളുമായി സ്വകാര്യ ബാങ്കുകള്‍ചെറുകിട ഉപഭോക്താക്കളില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ ആകർഷിക്കാൻ പരമാവധി ആനുകൂല്യങ്ങള്‍ നല്‍കാൻ സ്വകാര്യ ബാങ്കുകള്‍ ഒരുങ്ങുന്നു.
ഇതിനായി വ്യക്തിഗത ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്ന ആകർഷകമായ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് എച്ച്‌.ഡി.എഫ്.സി ബാങ്ക് പാർട്ട് ടൈം ചെയർമാൻ അതാനു ചക്രബർത്തി പറഞ്ഞു.നിലവില്‍ പല ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് ഒൻപത് ശതമാനത്തിനടുത്ത് പലിശയാണ് ദീർഘ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *