അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ട് ദേവ്ദത്ത് പടിക്കല്‍; ഇന്ത്യ എയ്ക്ക് നിര്‍ണായക ലീഡ്

അനന്തപുര്‍: ഇന്ത്യ ഡിക്കെതിരായ ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ യ്ക്ക് നിര്‍ണായക ലീഡ്. അവര്‍ 107 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി.ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സെടുത്ത ഇന്ത്യ എ, ഡി ടീമിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 183 റണ്‍സില്‍ അവസാനിപ്പിച്ചാണ് ലീഡ് പിടിച്ചത്.ദേവ്ദത്ത് പടിക്കലിന്റെ ചെറുത്തു നില്‍പ്പാണ് ഡിയ്ക്ക് ഈ സ്‌കോറെങ്കിലും നേടാന്‍ തുണയായത്. താരത്തിനു അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. ദേവ്ദത്ത് 92 റണ്‍സുമായി മടങ്ങി. 15 ഫോറുകള്‍ അടങ്ങിയതാണ് ഇന്നിങ്‌സ്.വാലറ്റത്ത് ഹര്‍ഷിത് റാണ നടത്തിയെ പ്രത്യാക്രമണമാണ് സ്‌കോര്‍ 180 കടത്തിയത്. താരം 29 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്തു. 23 റണ്‍സെടുത്ത റിക്കി ഭുയിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ശ്രേയസ് അയ്യര്‍ പൂജ്യത്തിനും സഞ്ജു സാംസണ്‍ 4 റണ്‍സെടത്തും മടങ്ങി നിരാശപ്പെടുത്തി.ഇന്ത്യ എക്കായി ഖലീല്‍ അഹമദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അഖ്വിബ് ഖാനും മൂന്ന് പേരെ മടക്കി.നേരത്തെ ഷംസ് മുലാനി (89)യുടെ മിന്നും ബാറ്റിങാണ് ഇന്ത്യ എയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ തുണയായത്. ഒപ്പം 53 ററണ്‍സെടുത്ത് തനുഷ് കൊടിയാനും മികച്ച പിന്തുണ നല്‍കി.

Sharing

Leave your comment

Your email address will not be published. Required fields are marked *