ഇനി സന്ദര്‍ശക വിസയില്‍ വന്ന് ജോലിക്ക് കയറാമെന്ന് കരുതേണ്ട ; കടുത്ത നടപടികളുമായി യുഎഇ

അബുദാബി : രാജ്യത്ത് സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ നിയമങ്ങള്‍ കടുപ്പിച്ച്‌ യുഎഇ.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണ് യുഎഇ നിയമനടപടികള്‍ കടുപ്പിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് നിയമിച്ചാല്‍ കുറ്റക്കാരായ കമ്ബനികള്‍ക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതായിരിക്കും. ഇന്ത്യൻ രൂപയില്‍ ഏതാണ്ട് 2.28 കോടിയിലേറെ രൂപയാണ് കമ്ബനികള്‍ പിഴ അടക്കേണ്ടി വരിക.സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെച്ച ശേഷം ശമ്ബളം നല്‍കാതെ വഞ്ചിക്കുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് യുഎഇ നിയമങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. നിലവില്‍ നിരവധി പേരാണ് തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി സന്ദർശകവിസയില്‍ രാജ്യത്തെത്തി വിവിധ ജോലികളില്‍ പ്രവേശിക്കുന്നത്. ചില കമ്ബനികള്‍ ഇത്തരത്തിലുള്ളവർക്ക് ഉടൻതന്നെ തൊഴില്‍ വിസ നല്‍കുമെങ്കിലും പലരും ശമ്ബളം പോലും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നതും പതിവായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി.

വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്ക് വയ്ക്കുന്നതിന് നേരത്തെ യുഎഇയില്‍ 50000 മുതല്‍ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ചില കമ്ബനികള്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങളില്‍ നിന്നും ആളുകളെ സന്ദർശക വിസയില്‍ കൊണ്ടുവന്ന് ജോലി എടുപ്പിച്ച ശേഷം ശമ്ബളം പോലും നല്‍കാതെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ വർദ്ധിച്ചതോടെയാണ് യുഎഇ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.ഇനി യുഎഇയില്‍ ജോലിക്കായി ആളുകളെ എൻട്രി പെർമിറ്റില്‍ വേണം കൊണ്ടുവരാൻ എന്നാണ് പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് എത്തിയതിനുശേഷം റസിഡൻസി വിസയുടെ തുടർ നടപടികള്‍ പൂർത്തിയാക്കുകയും തൊഴില്‍ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെ നല്‍കപ്പെടുന്ന എല്ലാ ജോലികളും നിയമനങ്ങളും അനധികൃതമാണെന്നും യുഎഇ സർക്കാർ വ്യക്തമാക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *