ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്നത് 309 വീടുകള്‍, നൂറിനടുത്ത് മറ്റ് കെട്ടിടങ്ങള്‍;

മേപ്പാടി: ദുരന്തബാധിത പ്രദേശത്ത് പൂർണമായി 309 വീടുകളാണ് പൂർണമായി തകർന്നതെന്ന് കെഎസ്‌ഇബിയുടെ കണക്ക്. നൂറിനോടടുത്ത് വീടുകള്‍ ഭാഗീകമായി തകർന്നു.ജില്ല ഭരണകൂടം നിലവില്‍ ആവശ്യപ്പെട്ടിടത്തെല്ലാം വെദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്‌ഇബി മേപ്പാടി അസി. എൻജിനീയർ ജയൻ പറഞ്ഞു. കെഎസ്‌ഇബി മേപ്പാടി സെക്ഷന്റെ കീഴിലാണ് ദുരന്ത ഭൂമി മുഴുവൻ വരുന്നത്.കെഎസ്‌ഇബിയുടെ കണക്ക് പ്രകാരം ദുരന്ത പ്രദേശത്ത് 1200 ഉപഭോക്താക്കളാണ് ഉള്ളത്. അതില്‍ മീറ്റർ റീഡർമാരുടെ വാക്കിങ് ഓർഡർ പ്രകാരം 309 വീടുകളാണ് പൂർണമായി നിലംപൊത്തിയത്. നൂറോളം വീടുകളും ഭാഗീകമായി തകർന്നിട്ടുണ്ട്. ഇത് കൂടാതെ കടകളും മറ്റ് സ്ഥാപനങ്ങളുമായി വേറെയും നൂറ് കെട്ടിടങ്ങളും പൂർണമായും തകർന്നിട്ടുണ്ടെന്നും അസി. എൻജിനീയർ ജയൻ പ്രതികരിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ദിവസം വൈകുന്നേരത്തോടുകൂടി വൈദ്യുതി മന്ത്രി അടക്കമുള്ളവർ ക്യാമ്പ് ചെയ്ത് അവരുടെ നിർദേശപ്രകാരം സ്ട്രീറ്റ് ലൈറ്റുകള്‍ ശരിയാക്കിയിരുന്നു. പിന്നീട് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞ പ്രകാരം സപ്ലൈ എത്തിച്ചു. പത്ത് പേര് ഉള്ള ഒരു ടീമായി പ്രദേശം നിരീക്ഷിച്ച്‌ വെളിച്ചം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
വയനാട് ദുരന്ത മേഖലയില്‍ ഇന്ന് പ്രധാനപ്പെട്ട ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സൂചിപ്പാറ മുതല്‍ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *