Loading ...

Home Gulf

ഖത്തറില്‍ കൂടുതല്‍ സ്തനാര്‍ബുദം, പിന്നെ മലാശയ അര്‍ബുദം

ദോഹ: രാജ്യത്തെ അര്‍ബുദരോഗികളില്‍ 42 ശതമാനം സ്ത്രീകള്‍. പുരുഷന്‍മാര്‍ 58 ശതമാനം. ഖത്തര്‍ നാഷനല്‍ കാന്‍സര്‍ രജിസ്ട്രി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കിലാണ് വിവരങ്ങളുള്ളത്. 2016ലെ അര്‍ബുദ രോഗികളുടെ വിവരങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.
അര്‍ബുദ രോഗത്തിെന്‍റ കാഠിന്യം മനസ്സിലാക്കുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തിയ വിവരങ്ങളാണിവ. 2016ല്‍ മാത്രം 1566 പുതിയ അര്‍ബുദ കേസുകള്‍ രേഖപ്പെടുത്തി. ഇതില്‍ 21 ശതമാനം രോഗികളും സ്വദേശികളാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലാണ് 42 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷന്‍മാരും ഉള്‍പ്പെടുന്നത്.
ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അര്‍ബുദം സ്തനാര്‍ബുദമാണ്, 17 ശതമാനം. 10 ശതമാനത്തോളമാണ് മലാശയ അര്‍ബുദ രോഗികളുടെ കണക്ക്. ഒരു ലക്ഷം പേരില്‍ 59.8 പേര്‍ക്ക് അര്‍ബുദം എന്നതാണ് രോഗി അനുപാതം. ഖത്തര്‍ നാഷനല്‍ രജിസ്ട്രിയുടെ വിവരങ്ങള്‍ അര്‍ബുദ പ്രതിരോധ മേഖലയില്‍ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അല്‍ മര്‍രി, ആരോഗ്യ മന്ത്രാലയത്തിലെ നാഷനല്‍ കാന്‍സര്‍ േപ്രാഗ്രാം ഡയറക്ടര്‍ കാതറിന്‍ ഗില്ലസ്പി, ക്യു.എന്‍.സി.ആര്‍ മാനേജര്‍ അമിദ് അബു ഹിമൈദാന്‍ എന്നിവര്‍ പറഞ്ഞു.ഖത്തരികള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ പ്രധാനമായും കാണപ്പെടുന്നത് സ്തനാര്‍ബുദമാണെന്ന് അബു ഹിമൈദാന്‍ കൂട്ടിച്ചേര്‍ത്തു.ആകെ രേഖപ്പെടുത്തിയ കേസുകളില്‍ 20.66 ശതമാനവും ഇതാണ്. ഖത്തരി പുരുഷന്‍മാര്‍ക്കിടയില്‍ 12 ശതമാനത്തോളം കാണപ്പെടുന്ന മലാശയ അര്‍ബുദമാണ് രണ്ടാം സ്ഥാനത്തെന്നും ലുക്കീമിയയാണ് ശേഷം അധികം കാണപ്പെടുന്നതെന്നും ഹിമൈദാന്‍ കൂട്ടിച്ചേര്‍ത്തു. 2016ലെ കണക്കുകള്‍ പ്രകാരം 14 വയസ്സ് വരെയുള്ളവരില്‍ 42 അര്‍ബുദ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 38 ശതമാനം ഖത്തരികളും 62 ശതമാനം വിദേശികളും ഉള്‍പ്പെടുന്നു. ഇതില്‍ 43 ശതമാനവും ലുക്കീമിയയാണ്. ശേഷം വരുന്നത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമാണ്. 2015നേക്കാള്‍ 7 ശതമാനമാണ് 2016ലെ അര്‍ബുദ രോഗികളുടെ വര്‍ധനയെന്ന് അബു ഹിമൈദാന്‍ വ്യക്തമാക്കി. സ്തനാര്‍ബുദ രോഗികളില്‍ 89 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. മലാശയ അര്‍ബുദം ബാധിച്ചവരില്‍ 69 ശതമാനവും ലുക്കീമിയ ബാധിച്ചവരില്‍ 67 ശതമാനം പേരും തൈറോയ്ഡ് അര്‍ബുദം ബാധിച്ചവരില്‍ 90 ശതമാനവും രോഗത്തെ അതിജീവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ആരോഗ്യമേഖലയിലെ ഉണര്‍വും അത്യാധുനിക പരിരക്ഷയും നേരത്തെയുള്ള പരിശോധനയും പ്രതിരോധമാര്‍ഗങ്ങളുമാണ് അര്‍ബുദത്തെ അതിജീവിച്ചവരിലെ വര്‍ധനക്ക് കാരണം.

Related News