Loading ...

Home International

കാനഡയില്‍ തൂക്കുസര്‍ക്കാര്‍; ട്രൂഡോ പ്രധാനമന്ത്രിയായേക്കും

മോണ്‍ഡ്രിയല്‍: കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ പാര്‍ട്ടിക്ക് വിജയം. എന്നാല്‍ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മറ്റ് പാര്‍ട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയില്‍ തൂക്കു സര്‍ക്കാര്‍ ഉറപ്പായി. ഫലമറിഞ്ഞ 304 സീറ്റില്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡക്ക് 146 സീറ്റാണ് ലഭിച്ചത്. എന്നാല്‍ ഭൂരിപക്ഷ സര്‍ക്കാറുണ്ടാക്കാന്‍ 170 സീറ്റുകള്‍ വേണം. അതേസമയം, ട്രുഡോ സര്‍ക്കാര്‍ പരാജയമാണെങ്കില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, സര്‍ക്കാര്‍ രൂപീകരണത്തിന് തയാറാവുമെന്നും തങ്ങള്‍ വിജയിക്കുമെന്നും കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്ര്യൂ സച്ചീര്‍ വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയുടെ വിജയത്തില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആശംസകള്‍ അറിയിച്ച്‌ ട്വീറ്റ് ചെയ്തു. '' മികച്ച പോരാട്ട വിജയത്തിന് ട്രൂഡോക്ക് ആശംസകള്‍ നേരുന്നു. ഇരു രാഷ്ട്രങ്ങളുടേയും പുരോഗതിക്കായി താങ്കേളാടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.'' എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ വര്‍ഷം നടന്ന ജി 7 ഉച്ചകോടിയില്‍ ട്രൂഡോയെ ട്രംപ് നെറിയില്ലാത്തയാള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. തന്നേയും തെന്‍റ പാര്‍ട്ടിയേയും വിജയിപ്പിച്ചതിന് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രൂഡോ ട്വീറ്റ് ചെയ്തു. കാനഡയെ ശരിയായ പാതയില്‍ നയിക്കുന്നതിന് തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയുണ്ടെന്നും കാനഡക്കാര്‍ക്ക് വേണ്ടി തെന്‍റ ടീം കഠിന പ്രയത്നം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി.

Related News