Loading ...

Home USA

റോംനിയെ ഇംപീച്ചു ചെയ്യണം: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: സ്വന്തം പാര്‍ട്ടിക്കാരനായ മിറ്റ് റോംനിക്ക് എതിരേ പ്രസിഡന്‍റ് ട്രംപിന്‍റെ ട്വീറ്റ്. ഡെമാക്രാറ്റുകളുടെ കൈയിലെ പാവയായി മാറിയ റോംനിയെ ഇംപീച്ചുചെയ്യണമെന്നു ട്രംപ് നിര്‍ദേശിച്ചു. ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം ആവശ്യപ്പെട്ടത് തെറ്റാണെന്നു റോംനി പറഞ്ഞതാണു ട്രംപിനെ അരിശം കൊള്ളിച്ചത്. യുട്ടായില്‍നിന്നുള്ള റിപ്പബ്ളിക്കന്‍ സെനറ്ററാണ് റോംനി.

റോംനിയെ സെനറ്റിലേക്കു തെരഞ്ഞെടുത്ത് അയച്ചതിനെ ഒാര്‍ത്ത് യൂട്ടാ നിവാസികള്‍ ദുഃഖിക്കുകയാണെന്നു കേട്ടു. ശരിയാണ്. ഞാനും അവരോടു യോജിക്കുന്നു. കാശിനു കൊള്ളാത്ത ഡെമോക്രാറ്റുകളുടെ കൈയിലെ പാവയായി മാറിയിരിക്കുകയാണ് ആ മരമണ്ടനെന്നു ട്രംപ് പറഞ്ഞു. ഇംപീച്ച്‌ മിറ്റ് റോംനി എന്ന് വലിയ അക്ഷരത്തില്‍ ഹാഷ്ടാഗ് നല്‍കിയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. റോംനിയുടെ സമയം കഴിഞ്ഞെന്നു മറ്റൊരു ട്വീറ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.2012ല്‍ വൈറ്റ്ഹൗസിലേക്കുള്ള മത്സരത്തില്‍ ആദ്യം റോംനിയെ പിന്തുണച്ച ട്രംപ്, ഒബാമയോട് അദ്ദേഹം പരാജയപ്പെട്ടപ്പോള്‍ കടുത്തവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മുന്‍ യുഎസ് വൈസ്പ്രസിഡന്‍റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ യുക്രെയിനില്‍ ഒരു പ്രകൃതിവാതക കന്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്ന കാലത്തെ നടപടികളെക്കുറിച്ച്‌ അന്വേഷിക്കണമെന്നു ജൂലൈയില്‍ യുക്രെയ്ന്‍ പ്രസിഡന്‍റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് ട്രംപിനെതിരേ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയാവുമെന്നു കരുതപ്പെടുന്ന ബൈഡനെ താറടിക്കാനാണ് ട്രംപ് ശ്രമിച്ചതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ആരോപണം നിഷേധിച്ച ട്രംപ് ബൈഡന്‍റെ ചൈനയിലെ ബിസിനസ് ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്.

റിക് പെറിയെ പഴിചാരി ട്രംപ്

ഊര്‍ജ സെക്രട്ടറി റിക് പെറിയുടെ ആവശ്യപ്രകാരമാണു യുക്രെയ്ന്‍ പ്രസിഡന്‍റുമായി താന്‍ ജൂലൈയില്‍ ടെലഫോണില്‍ സംസാരിച്ചതെന്നു പ്രസിഡന്‍റ് ട്രംപ്. യുക്രെയിനിലെ പ്രകൃതിവാതക പ്ളാന്‍റുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രസിഡന്‍റ് സെലന്‍സ്കിയുമായി ബന്ധപ്പെടണമെന്നു പെറി നിര്‍ബന്ധം ചെലുത്തുകയായിരുന്നു. സെലന്‍സ്കിയോടു സംസാരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോര്‍ട്ടു ചെയ്തു.സെലന്‍സ്കി-ട്രംപ് സംഭാഷണത്തെക്കുറിച്ചുള്ള വിവരം ഒരുദ്യോഗസ്ഥന്‍ ചോര്‍ത്തിയതാണ് ട്രംപിനെതിരേയുള്ള ഇംപീച്ചുമെന്‍റ് നടപടിയിലേക്കു നയിച്ചത്. ഇതിനിടെ രണ്ടാമത് ഒരുദ്യോഗസ്ഥന്‍ കൂടി ട്രംപിനെതിരേയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്‍റുമായി ബന്ധപ്പെട്ടയാളാണ് രണ്ടാമത്തെ ഉദ്യോഗസ്ഥന്‍. ട്രംപ്- സെലന്‍സ്കി ഫോണ്‍ സംഭാഷണത്തിന്‍റെ രേഖ വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.

ന്യായീകരണവുമായി പോംപിയോ

ബൈഡന് എതിരേ അന്വേഷണത്തിനു ചൈനയോടും യുക്രെയിനോടും ആവശ്യപ്പെട്ട പ്രസിഡന്‍റ് ട്രംപിന്‍റെ നടപടിയെ ന്യായീകരിച്ച്‌ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇംപീച്ച്‌ മെന്‍റ് അന്വേഷണത്തിന്‍റെ ഭാഗമായി ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശരാജ്യങ്ങളുടെ സഹകരണം ആവശ്യപ്പെട്ട ട്രംപിന്‍റെ നടപടി അനുചിതമാണെന്നു ചില കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ടന്നും തനിക്ക് നേരെ വിരുദ്ധമായ നിലപാടാണുള്ളതെന്നും പോംപിയോ വ്യക്തമാക്കി.

പരാജയപ്പെടുമെന്ന് മക്കോണല്‍

പ്രസിഡന്‍റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കം സെനറ്റ് തള്ളുമെന്ന് സെനറ്റിലെ ഭൂരിപക്ഷപാര്‍ട്ടി നേതാവ് സെനറ്റര്‍ മിച്ച്‌ മക്കോണല്‍ പറഞ്ഞു. നാന്‍സിപെലോസി( ജനപ്രതിനിധി സഭാ സ്പീക്കര്‍) ഇടതുപക്ഷത്തിന്‍റെ പിടിയിലാണെന്നും മക്കോണല്‍ ആരോപിച്ചു. പെലോസിയാണ് ഇംപീച്ച്‌മെന്‍റ് അന്വേഷണം പ്രഖ്യാപിച്ചത്. നിങ്ങള്‍ക്ക് ഭരണഘടനാ നിയമം അറിയാമല്ലോ. സെനറ്റിനാണ് അവസാന വാക്ക്. റിപ്പബ്ളിക്കന്‍ ഭൂരിപക്ഷ സെനറ്റ് ഇംപീച്ച്‌മെന്‍റ് നടപടി അവസാനിപ്പിക്കും-മക്കോണല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇതേസമയം, ഇംപീച്ച്‌മെന്‍റ് പ്രമേയം ജനപ്രതിനിധിസഭ പാസാക്കി അയച്ചാല്‍ വിചാരണ നടത്തുകയല്ലാതെ സെനറ്റിനു മുന്നില്‍ മറ്റു മാര്‍ഗമില്ലെന്നായിരുന്നു നേരത്തെ മക്കോണല്‍ പറഞ്ഞിരുന്നത്.

തന്നെ തകര്‍ക്കാന്‍ ആവില്ലെന്നു ബൈഡന്‍

എന്നെയോ എന്‍റെ കുടുംബത്തെയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല- മുന്‍ യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ട്രംപിനോടു പറഞ്ഞു. യുക്രെയ്ന്‍ പ്രശ്നം സംബന്ധിച്ച്‌ വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് ബൈഡന്‍ ട്രംപിനു താക്കീതു നല്‍കിയത്.

രാഷ്‌ട്രീയ നേട്ടത്തിനായി വിദേശ സര്‍ക്കാരുകളുടെ സഹായം തേടിയ ട്രംപിന്‍റെ നടപടി അധികാരദുര്‍വിനിയോഗമാണെന്നു ബൈഡന്‍ ചൂണ്ടിക്കാട്ടി. ദേശീയ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം രാജ്യത്തെ പരമോന്നത അധികാരസ്ഥാനത്തെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണു ട്രംപെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

Related News