Loading ...

Home India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: നാലാഴ്ച്ചക്കകം വിശദീകരണം നല്‍കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിെന്‍റ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീംകോടതി. 28 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഹരജികളില്‍ വിശദീകരണം നല്‍കണം. കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തില്‍ ഹരജിക്കാര്‍ ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.കേന്ദ്രസര്‍ക്കാറും ജമ്മുകശ്മീര്‍ സര്‍ക്കാറും നാലാഴ്ച്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഹരജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. à´œà´¸àµâ€‹à´±àµà´±à´¿à´¸àµà´®à´¾à´°à´¾à´¯ à´Ž.എസ് കൗള്‍, ആര്‍. സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.ഹരജികളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച്ച സമയം നല്‍കണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. ജമ്മുകശ്മീര്‍ സോളിസിറ്റര്‍ ജനറലും നാലാഴ്ച സമയം തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ വാദങ്ങളെ ഹരജിക്കാരുെട അഭിഭാഷകര്‍ എതിര്‍ത്തു. സമയം നീട്ടി നല്‍കുേമ്ബാള്‍ ഹരജികളില്‍ ഫലമില്ലാതാകുമെന്ന് ഹരജിക്കാര്‍ വാദിച്ചു.ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 à´Ž എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 11ഹരജികളാണ് സുപ്രിം കോടതി പരിഗണിച്ചത്.നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാക്കളായ à´·à´¾ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, à´Žà´‚.എല്‍ ശര്‍മ, സി.പി.à´Žà´‚ നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരുള്‍പ്പെടെ 12 ഹരജിക്കാരാണുള്ളത്. അഭിഭാഷകനായ എസ്.എല്‍ ശര്‍മയാണ് ആദ്യം ഹരജി നല്‍കിയത്. രാഷ്ട്രപതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആറിനു തന്നെ ശര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളും ഭരണഘടനാ െബഞ്ച് പരിഗണിക്കും. ഇതു സംബന്ധിച്ച്‌ ഏഴു ഹരജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത്. മാധ്യമവിലക്കിനെതിരെ കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ നല്‍കിയ ഹരജി, മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതിനെതിരെ ഡോ. സമീര്‍ കൗള്‍ സമര്‍പ്പിച്ച ഹരജി, കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഏനാക്ഷി ഗാംഗുലിയുടെ ഹരജി എന്നിവയും ഇതിലുള്‍പ്പെടും.

Related News