Loading ...

Home Gulf

അറബിക്കടലിലെ ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചു

മസ്കത്ത്: കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചതായി ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി അറബിക്കടലിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങുകയാണ്. മധ്യഭാഗത്ത് കാറ്റിന് മണിക്കൂറില്‍ 31 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് വേഗം. അടുത്ത 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇത് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ ഗുജറാത്ത് തീരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയും ഒമാനില്‍ മസീറ തീരത്തുനിന്ന് 900 കിലോമീറ്റര്‍ അകലെയുമാണ് കാറ്റിന്‍റെ സ്ഥാനം. ജനം ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകള്‍ ശ്രദ്ധിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോ അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്ന് അക്യുവെതറിലെ മുതിര്‍ന്ന കാലാവസ്ഥ നിരീക്ഷകനായ ജേസണ്‍ നിക്കോളാസ് ട്വിറ്ററില്‍ പറഞ്ഞു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്‍റെ സഞ്ചാരം. ഇത് ഒരു ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്നിരുന്നാലും കരയില്‍ നിന്നുള്ള വരണ്ട വായുവിന്‍റെ ഫലമായി ബുധനാഴ്ച ഒമാന്‍ തീരത്തോട് അടുക്കും മുമ്ബ് കാറ്റിന്‍റെ ശക്തി നല്ലതോതില്‍ ക്ഷയിക്കാനാണ് സാധ്യതയെന്നും ജേസണ്‍ നിക്കോളാസ് പറഞ്ഞു.

Related News