Loading ...

Home sports

അവസരം നഷ്ടപ്പെടുത്തി വീണ്ടും പന്ത്

അനാവശ്യഷോട്ടുകള്‍ കളിക്കുന്നു എന്നാണ് ഋഷഭ് പന്തിനെതിരെ ഉയരുന്ന പ്രധാന പരാതി. ഇത് ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം പന്തിന് നല്‍കയത് മികച്ച ഒരു അവസരമായിരുന്നു കളി ഫിനീഷ് ചെയ്യാന്‍. എന്നാല്‍ അവസരം തുലച്ച പന്തിന് ഒട്ടും തിളങ്ങാനായില്ല. നാലു റണ്‍സെടുത്തു നില്‍ക്കെ നേരിട്ട അഞ്ചാം ബോളില്‍ സ്വീപ്പിനു ശ്രമിച്ച പന്ത് ഷംസിയുടെ കൈയ്യില്‍ ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. പന്ത് കരുതലോടെ കളിക്കുമെന്നും ഫിനീഷര്‍ എന്ന നിലയിലേയ്ക്ക് ഉയരുമെന്നുമുള്ള സെലക്ടര്‍മാരുടെ പ്രതീക്ഷകള്‍ വീണ്ടും അസ്ഥാനത്തായി. കഴിഞ്ഞ ദിവസം കോച്ച്‌ രവിശാസ്ത്രിയും ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡും പന്തിന് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതും വിഫലമായി. ഇനിയും ഈ താരത്തെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. വരാനിരിക്കുന്ന ട്വന്റി -ട്വന്റി ലോകകപ്പ് ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ മുന്നോട്ടു പോക്കില്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ താരത്തിന് പുറത്തിരിക്കേണ്ടി വന്നേക്കും.

Related News