Loading ...

Home Gulf

ഖത്തറിെന്‍റ വിജയം പറഞ്ഞ് നജാഹ് ഖത്തരി മേള

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ മൂന്നാമത് നജാഹ് ഖത്തരി (ഖത്തരി വിജയം) 2019 ഫെസ്റ്റിവല്‍ തുടങ്ങി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ ഥാനി ചടങ്ങില്‍ പങ്കെടുത്തു. നിരവധി സര്‍ക്കാര്‍ സംരംഭങ്ങളാണ് ഫോറം സ്പോണ്‍സര്‍ ചെയ്യുന്നത്. സ്വാധീനമുള്ളവരും വിശിഷ്ടരുമായ വ്യക്തിത്വങ്ങളുടെ ഏറ്റവും വിജയകരമായ ഖത്തരി അനുഭവങ്ങള്‍ അവതരിപ്പിക്കുകയും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയുമാണ് ഫോറം വിഭാവനം ചെയ്യുന്നത്. പ്രതിരോധം, സമ്ബദ് വ്യവസ്ഥ, സംസ്കാരം, കല, കായികം തുടങ്ങിയ വിവിധ വകുപ്പുകളുടെ തലവന്‍മാര്‍, മന്ത്രിമാര്‍, ജനറല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ജനങ്ങളുമായി പങ്കുെവക്കും. അഞ്ചു ദിവസം നീളുന്ന ഫെസ്റ്റിവലില്‍ 13 ഫോറങ്ങളാണ് ഉള്‍പ്പെെടുത്തിയിരിക്കുന്നത്. പ്രതിരോധം, സമ്ബദ്ഘടന, സാംസ്കാരികം, കല, കായികം തുടങ്ങി വിവിധ മേഖലകളിലായാണ് ഈ ഫോറങ്ങള്‍ നടക്കുക. മേളയുടെ മൂന്നാം പതിപ്പിനൊപ്പം ഏറ്റവും പ്രധാനപ്പെട്ടതും വിജയകരവുമായ ഖത്തരി പദ്ധതികളുടെ പ്രദര്‍ശനവും തുടരു ന്നുണ്ട്. നിരവധി വിശിഷ്ടാതിഥികള്‍, ശൈഖുമാര്‍, മന്ത്രിമാര്‍, രാജ്യത്തിെന്‍റ വിവിധ മേഖലകളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫോറത്തില്‍ പങ്കെടുത്തു. നയതീരുമാന ഫോറത്തിലെ പങ്കാളികളെ പ്രധാനമന്ത്രി ആദരിച്ചു. ഫോറത്തിെന്‍റ ഭാഗമായുള്ള പ്രദര്‍ശനത്തിലെ വിവിധ പവലിയനുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍ പിന്നിട്ട കാലയളവുകളില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഖത്തരി പ്രതിഭയും മികവും പ്രതിഫലിപ്പിക്കുന്ന യുവസംരംഭങ്ങളില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

Related News