Loading ...

Home India

കനത്ത മഴ: വടക്കേന്ത്യയില്‍ 58 മരണം, യമുന കരകവിഞ്ഞു

ദില്ലി : വടക്കേ ഇന്ത്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ 58 പേര്‍ മരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് വിനോദസഞ്ചാരികളും തീര്‍ഥാടകരുമുള്‍പ്പെടെ അഞ്ഞൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇടമുറിയാതെ പെയ്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖയും കടന്ന് 205.94 മീറ്ററില്‍ എത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓള്‍ഡ് യമുന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ താത്കാലിക ക്യാമ്ബു‌കളിലേക്കു മാറ്റാനുള്ള നടപടികള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദില്ലിയില്‍ ആറു ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്. ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബാരേജില്‍ നിന്നു കൂടുതല്‍ ജലം തുറന്നുവിടുന്നതോടെ യമുനയിലെ ജലനിരപ്പ് ഇനിയും ഉയരും. ഇതോടെ ദില്ലി പ്രളയഭീഷണിയിലായി. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ 30 ബോട്ടുകള്‍ സജ്ജമാക്കിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചിരുന്നു.

Related News