Loading ...

Home Kerala

കേരളത്തില്‍ കനത്ത മഴ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

അബുദാബി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്ബനികള്‍ അറിയിച്ചു. ഇതോടെ ബലി പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ കൊച്ചി വിമാനത്താവളം അടയ്ക്കുന്നതായാണ് സിയാല്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റണ്‍വേയില്‍ നിന്ന് വെള്ളം പമ്ബ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും മഴ ശക്തി പ്രാപിച്ചതിനാല്‍ അത് ഫലം കണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. രാവിലെയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാല്‍ ഞായറാഴ്ച വരെ അടച്ചിടുകയാണെന്ന അറിയിപ്പാണ് സിയാല്‍ പിന്നീട് നല്‍കിയത്. ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് എഫ് ഇസഡ് 441, എമിറേറ്റ്‌സ് ഇ കെ 532, സ്‌പൈസ് ജെറ്റ്, ഇന്റിഗോ 6 ഇ 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കി. അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് ഇ വൈ 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ ഐ എക്സ് 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വഴി തിരിച്ചുവിട്ട വിമാനങ്ങള്‍ ഇന്‍ഡിഗോ ബെംഗ്ലൂരു എയര്‍ ഇന്ത്യ- തിരുവനന്തപുരം ഗോ എയര്‍ ഹൈദരാബാദ് സില്‍ക്ക് എയര്‍ കോയമ്ബത്തൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്- തിരുവനന്തപുരം എയര്‍ ഏഷ്യ- ട്രിച്ചി മാലിന്ദോ- തിരുവനന്തപുരം മലേഷ്യന്‍- ചെന്നൈ

Related News