Loading ...

Home National

രാജ്യം നിര്‍മ്മിക്കുന്നത് ജനങ്ങളാണ്; മണ്ണിന്റെ കണക്കല്ല; കാശ്മീരിനെ വലിച്ചുകീറലല്ല ഐക്യം; വിഷയത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞ് പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിലും 24 ണണിക്കൂറിന് ശേഷം പ്രതികരണവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കലെന്നാല്‍, ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നതല്ല, അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതും ജയിലിലിടുന്നതും ഭരണഘടന ലംഘിക്കുന്നതുമല്ല. ഒരു രാജ്യമെന്നത് ഇവിടത്തെ ജനങ്ങളാണ്, അല്ലാതെ വെറും ഭൂമികളുടെ കണക്ക് മാത്രമല്ല. അധികാരപ്രമത്തത രാജ്യസുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും- രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചു. അതേസമയം, കാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ രാജ്യസഭയില്‍ ബില്ല് പാസാക്കിയിട്ടും, ഇന്നാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത് എന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. എന്‍ഡിഎ അവരുടെ അജണ്ട കൃത്യമായി നടപ്പാക്കാന്‍ കൊണ്ടുവന്ന ബില്ലിന്‍മേല്‍ എന്ത് നിലപാടെടുക്കണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു കോണ്‍ഗ്രസ്. ഇത്രയോറെ കോലാഹലമുണ്ടായിട്ടും, സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

Related News