Loading ...

Home National

ജമ്മു കാഷ്മീരില്‍ വീണ്ടും സൈനിക വിന്യാസം

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും സൈനിക വിന്യാസം. 10000 സൈനികരെ വിന്യസിച്ച്‌ ഒരാഴ്ച പിന്നിടും മുന്‍പ് 25,000 സൈനികരെ കൂടി വിന്യസിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പാരാമിലിട്ടറി അംഗങ്ങളെയാണ് താഴ്വരയില്‍ വിന്യസിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ സൈനികര്‍ എത്തിത്തുടങ്ങിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗറിലെ പ്രശ്നബാധിത മേഖലകളിലും താഴ്‌വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്‍.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍. ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച 100 കന്പനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യം എന്നാണ് ഒൗദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. സര്‍ക്കാര്‍ രാജിവച്ചതിനാല്‍ ജമ്മു കാഷ്മീര്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്. ജമ്മു കാഷ്മീരില്‍ സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞത്. തിടുക്കത്തിലുണ്ടായ സൈനിക വിന്യാസം താഴ്വരയില്‍ യുദ്ധമടക്കമുള്ള പല അഭ്യൂഹങ്ങള്‍ക്കും വഴിമരുന്നിട്ടുണ്ട്. ഭരണഘടനാ ചട്ടം 370, 35 എ എന്നിവയനുസരിച്ച്‌ ജമ്മു കശ്മീരിന് പ്രത്യേക പദവികള്‍ നല്‍കാന്‍ സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ 'വലിയ മാറ്റങ്ങള്‍' വരാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് വരുന്നത്. ജമ്മു കാഷ്മീരിനു വേണ്ടിയുള്ള ആര്‍ട്ടിക്കിള്‍ 35 എ റദ്ദു ചെയ്യാന്‍ നീക്കമില്ലെന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. എന്നിരുന്നാലും കേന്ദ്രം പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായി നിയമഭേദഗതികള്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ സാധ്യതയും തള്ളിക്കളയുന്നില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം നേരത്തേ തുടങ്ങി. വ്യാഴാഴ്ച ഇവയെല്ലാം അടച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില്‍ ചിലത്‌ പൂട്ടി. ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്നു കരുതി നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചു തുടങ്ങി.



Related News