Loading ...

Home National

മന്ത്രിയെന്ന നിലയില്‍ സിദ്ദു പരാജയമായിരുന്നുവെന്ന് അമരീന്ദര്‍ സിംഗ്

അമൃത്സര്‍: പഞ്ചാബ് മന്ത്രിസഭയില്‍നിന്നു രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദു കുറച്ചുകൂടി അച്ചടക്കം കാണിക്കണമായിരുന്നുവെന്നും മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്തില്ലെന്നും അമരീന്ദര്‍ വിമര്‍ശിച്ചു. സിദ്ദുവിന്‍റെ രാജി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്‍റെ രാജി പ്രഖ്യാപനം. ഒരു മാസം മുന്പ് രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്ത് ഞായറാഴ്ചയാണു സിദ്ദു പുറത്തുവിടുന്നത്. സിദ്ദുവിനു മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാര്‍ഥ കോണ്‍ഗ്രസുകാരനല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.

Related News