Loading ...

Home Gulf

ഹാജിമാരുടെ ആരോഗ്യസേവനത്തിന് വിപുല സംവിധാനങ്ങള്‍

മക്ക: ഇന്ത്യയില്‍നിന്നെത്തിയ ഹാജിമാരുടെ ആരോഗ്യസേവനത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മക്കയില്‍ ഒരുക്കിയത് വിപുലമായ സൗകര്യങ്ങള്‍. 350ഓളം പേരാണ് മെഡിക്കല്‍ വിഭാഗത്തില്‍ മാത്രമായി ഇന്ത്യയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയത്.
അസീസിയ കാറ്റഗറിയില്‍ മഹത്വത്തില്‍ ബങ്കില്‍ 40 ബെഡുള്ള ഹോസ്പിറ്റലും ബിന്‍ ഹുമൈദില്‍ 30 ബെഡുള്ള രണ്ട് ഹോസ്പിറ്റലും ഹറം പരസരത്ത് താമസിക്കുന്നവര്‍ക്കായി അജ്യാദില്‍ 10 ബെഡുള്ള ആശുപത്രിയും തയാറാക്കിയിട്ടുണ്ട്.
സ്കാനിങ്, എക്സ്റേ, ലബോറട്ടറികള്‍ എന്നിവയടക്കമുള്ള മികച്ച സേവനങ്ങള്‍ ഹാജിമാര്‍ക്ക് ലഭിക്കും. 16 ബ്രാഞ്ചിലും ഒാരോ ഡിസ്പെന്‍സറി വീതമുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 16 ആംബുലന്‍സുകളും ഹാജിമാരുടെ സേവനങ്ങള്‍ക്കായി ഉണ്ട്.
170 ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിഭാഗത്തില്‍ 181 പേരും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 32 മലയാളി ഡോക്ടര്‍മാരും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം ആരംഭിച്ച ഈ 'മസീഹ' പദ്ധതിയുടെ ഭാഗമായി ഹാജിമാരുടെ മെഡിക്കല്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഏത് ഡോക്ടര്‍ക്കും രോഗിയുടെ രോഗവിവരം ഓണ്‍ലൈന്‍ വഴി മനസ്സിലാക്കാന്‍ സാധിക്കും. അതിവിദഗ്ധ ചികിത്സ ആവശ്യമുള്ള ഹാജിമാരെ മക്കയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിലേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിനായി പ്രധാന ഹോസ്പിറ്റലുകളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഹാജിമാര്‍ക്കുള്ള ഏത് അസുഖത്തിനും സൗജന്യ ചികിത്സയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ഡയാലിസിസ് സൗജന്യമായി നടത്താനും സൗകര്യമുണ്ട്. ഇതുകൂടാതെ മിനായിലും അറഫയിലും ഹജ്ജ് മിഷനു കീഴില്‍ മെഡിക്കല്‍ സേവനം നല്‍കാന്‍ പ്രത്യേക ഹോസ്പിറ്റലും തയാറാക്കും. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് മിഷന്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. മഹ്റം ഇല്ലാത്ത വിഭാഗത്തില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേക ഡിസ്പെന്‍സറിയും ഡോക്ടര്‍മാരും ഉണ്ട്.

Related News