Loading ...

Home sports

ഫൈനലില്‍ ന്യൂസീലന്‍ഡ്-ഇംഗ്ലണ്ട് പോരാട്ടം; സെമിയില്‍ ഓസീസിനെ തകര്‍ത്തത് 8 വിക്കറ്റിന്

ബര്‍മിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലേക്ക്. സെമിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് പ്രതീക്ഷിച്ച തുടക്കം നേടാന്‍ സാധിച്ചില്ല. 49 ഓവറില്‍ ഓസ്‌ട്രേലിയ 223ന് പുറത്താകുകയായിരുന്നു. 119 പന്തില്‍ 85 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റേയും, 70 പന്തില്‍ 46 റണ്‍സ് നേടിയ അലക്സ് ക്യാരിയുടെയും ഭേദപ്പെട്ട പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ആദില്‍ റാഷിദും, ക്രിസ് വോക്സും 3 വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്രാ അര്‍ച്ചര്‍ 2 വിക്കറ്റും മാര്‍ക്ക് വുഡ് 1 വിക്കറ്റും വീഴ്ത്തി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അനായാസം ലക്‌ഷ്യം മറികടക്കുകയായിരുന്നു. 65 പന്തില്‍ 85 റണ്‍സ് നേടിയ ജേസണ്‍ റോയിയും, 46 പന്തില്‍ 49 റണ്‍സ് നേടിയ ജോ റൂട്ടും, 39 പന്തില്‍ 45 റണ്‍സ് നേടിയ ഇയാന്‍ മോര്‍ഗനും ചേര്‍ന്ന് അനായാസ ജയം നേടുകയായിരുന്നു. 32.1 ഓവറിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.

Related News