Loading ...

Home sports

ഇന്ത്യയ്ക്കെതിരേ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലും പുറത്തിരിക്കും. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചു. പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കളിക്കും. ഒരു മാറ്റമാണ് ലങ്കന്‍ ടീമിലുള്ളത്. ജെഫ്രി വാന്‍ഡേഴ്‌സക്ക് പകരം തിസാര പെരേര കളിക്കും. സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആരെന്ന് നിര്‍ണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ആറു മണിക്ക് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം തുടങ്ങും. ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചാല്‍ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ്, ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനല്‍ പോരാട്ടങ്ങള്‍. രണ്ടുടീമുകളും അവസാന മത്സരത്തില്‍ തോറ്റാലും ഇന്ത്യ മാത്രം തോറ്റാലും ഈ സെമി ലൈനപ്പിന് മാറ്റമുണ്ടാകില്ല. എന്നാല്‍, ഇന്ത്യ ജയിക്കുകയും ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ-ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമി.

Related News