Loading ...

Home National

നാളെ പൊതു ബജറ്റ്; സാമ്ബത്തിക സര്‍വെ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാളെ നടക്കുന്ന ആദ്യ പൊതു ബജറ്റിന് മുന്നോടിയായി സാമ്ബത്തിക സര്‍വെ റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ വെക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റാണ് നാളെ നടക്കാനിരിക്കുന്നത്. സാമ്ബത്തിക വെല്ലുവിളികള്‍ മറികടക്കുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുമ്ബിലുള്ളത്. ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞതും കാര്‍ഷികവ്യാവസായിക മേഖലകളിലെ മുരടിപ്പും സര്‍ക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഓഹരികള്‍ വിറ്റഴിച്ച്‌ 90000 കോടി കണ്ടെത്തുകയെന്ന നിര്‍ദേശമായിരുന്നു ഇടക്കാല ബജറ്റില്‍ മുന്നോട്ട് വെച്ചത്. സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് തന്നെയാവും ബജറ്റില്‍ ഊന്നല്‍ നല്‍കുക. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം.എന്നാല്‍ നോട്ട് നിരോധനവും ജി.എസ്.ടി തകര്‍ത്ത ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയെ കരകയറ്റുകയെന്നതും നിര്‍മല സീതാരാമനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. 48 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എതാണ്ട് തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമേയാണ് സമ്ബദ്‌വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്. ഗ്രാമീണ സമ്ബദ്‌വ്യസ്ഥയും വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. നോട്ട് നിരോധനവും ജി.എസ്.ടിയും റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതില്‍ നിന്നും കരകയറാനുള്ള കൈത്താങ് റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് മോദി സര്‍ക്കാര്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ കൂടുതല്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന ബാങ്കിങ്, ഓട്ടോ, നിര്‍മാണ, ചെറുകിട വ്യവസായ മേഖലകള്‍ക്ക് പ്രത്യേക ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.

Related News