Loading ...

Home sports

വനിതാ ലോകകപ്പ് ആദ്യ സെമി ഇന്ന്, അമേരിക്കയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

വനിതാ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ആവേശകരമായ പോരാട്ടത്തില്‍ അമേരിക്കയും ഇംഗ്ലണ്ടുമാണ് നേര്‍ക്കുനേര്‍ വരുന്നത്. നിലവിലെ ചാമ്ബ്യന്മാരായ അമേരിക്ക തന്നെയാണ് ഇന്നത്തെ പോരാട്ടത്തിലും ഫേവറിറ്റ്സ്. ആതിഥേയരായ ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍ തറപറ്റിച്ചാണ് അമേരിക്കയുടെ വരവ്. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനോട് പതറിയത് ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ മത്സരങ്ങളും ഏകപക്ഷീയമായി തന്നെ ജയിച്ച ടീമാണ് അമേരിക്ക. വിങ്ങര്‍ റപിനോയുടെ ഫോമാണ് അമേരിക്കയുടെ പ്രധാന കരുത്ത്. അവസാന രണ്ട് മത്സരങ്ങളില്‍ നിന്നായി നാലു ഗോളുകള്‍ നേടിയ റപിനോ അഞ്ച് ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്കോറര്‍ ആണിപ്പോള്‍. ആദ്യ മത്സരത്തിനു ശേഷം ഗോളടിക്കാന്‍ മറന്നു പോയ അലക്സ് മോര്‍ഗന്‍ കൂടെ ഫോമില്‍ എത്തുകയാണെങ്കില്‍ ഇംഗ്ലണ്ട് അമേരിക്കയ്ക്ക് എതിരെ വിയര്‍ക്കും. ഇംഗ്ലീഷ് നിരയ്ക്ക് ഇത് സ്വപ്ന കുതിപ്പാണ്. പരിശീലകന്‍ ഫില്‍ നെവില്‍ രാജ്യത്തെ ആദ്യ വനിതാ ലോകകപ്പ് കിരീടത്തിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ക്വാര്‍ട്ടറില്‍ നോര്‍വേയെ എളുപ്പത്തില്‍ തറപറ്റിച്ചാണ് ഇംഗ്ലണ്ട് സെമിയില്‍ എത്തിയത്. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഗോള്‍ മാത്രമേ വഴങ്ങിയുള്ളൂ എന്നത് ഇംഗ്ലീഷ് ഡിഫന്‍സിന്റെ കരുത്ത് കാട്ടുന്നു. ഹൗട്ടണ്‍, ബ്രൈറ്റ്, ലൂസി ബ്രോണ്‍സ് എന്നിവരൊക്കെ ഡിഫന്‍സില്‍ ഉരുക്കു കോട്ട തീര്‍ക്കുകയാണ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വെര്‍ക്കില്‍ കാണാം.

Related News