Loading ...

Home National

അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നു രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ കൂട്ട രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നു രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ കൂട്ട രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. ആദ്യഘട്ടമായി എഐസിസി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ ഇന്നലെ രാജിവച്ചു. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് തന്‍ഹ ആഹ്വാനം ചെയ്തു. രാഹുലിന്‍റെ കടുംപിടിത്തം പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കമല്‍നാഥ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കള്‍ രാജിയിലൂടെ സമ്മര്‍ദവുമായി രംഗത്തെത്തിയത്. അതിനിടെ, ഡല്‍ഹി, തെലു ങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ രാജിവച്ചു. എഐസിസി സെക്രട്ടറിമാരും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടു.
അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കള്‍ ഒഴിഞ്ഞത്. ഇത് രാഹുല്‍ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമാണെന്നാണ് കൂട്ടരാജിക്കത്തില്‍ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസിലെ മറ്റൊരു മുതിര്‍ന്ന നേതാവും ഈ തരത്തില്‍ രാജിവയ്ക്കാതിരുന്നതിനെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ കൂട്ടമായി രാജിവെച്ചിരിക്കുന്നതെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ശക്തമായ നേതൃ നിര പടുത്തുയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടരാജിയെന്നാണ് വിവരം.

Related News