Loading ...

Home National

വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശം: കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

ലോക്‌സഭയില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്രസഹമന്ത്രിയും ബിജെപി എംപിയുമായ പ്രതാപ് ചന്ദ്ര സാരംഗി. വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശമാണെന്നായിരുന്നു ഇയാളുടെ ചോദ്യം. ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗക്കാരെ രാജ്യം ഒരുതരത്തിലും അംഗീകരിക്കില്ല. രാജ്യം പ്രധാനമന്ത്രിയുടെ കൂടെയാണ്. അഫ്‌സല്‍ ഗുരുവിനെ പ്രശംസിക്കുന്നവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ടോ, ഒരിക്കലും ഇല്ല. പ്രതാപ് ചന്ദ്ര സാംഗി പറഞ്ഞു ഒഡീഷയിലെ ബജ്‌റംഗ് ദള്‍ മുന്‍ സംസ്ഥാന നേതാവാണ് സാരംഗി. ഒഡീഷ നിയമസഭ ആക്രമിച്ചതടക്കം നിരവധി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജെപിയുടെ മന്ത്രി. ഗ്രഹാം സ്റ്റെയിനെയും മക്കളെയും ഹിന്ദു തീവ്രവാദികള്‍ ചുട്ടുകൊന്ന സമയത്ത് ബജ്‌റംഗ് ദള്‍ നേതാവായിരുന്നു സാരംഗി.

Related News