Loading ...

Home National

'ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം':ഇമ്രാന്‍ ഖാനെ മുന്നിലിരുത്തി മോദിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പിന്തുണയോട് കൂടിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.സി.ഒ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മുന്നിലിരുത്തിയായിരുന്നു മോദിയുടെ പരാമര്‍ശം. ഭീകരവാദത്തിന് പണം നല്കുന്നവരും, തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാന്‍ തയാറാകണമെന്നും, അവരെ ഒറ്റപ്പെടുത്തണമെന്നും, ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചര്‍ച്ച ചെയ്യാനായി ഒരു ആഗോള കോണ്‍ഫറന്‍സ് നടത്തണമെന്നും ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തെ കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി അത് പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദഹത്തെ പറഞ്ഞു. ഇമ്രാന്‍ ഖാന്‍ ഇരിക്കുന്ന വേദിയില്‍ മോദി നടത്തിയ ഈ പ്രസ്താവന പാകിസ്ഥാനെ തന്നെ ലക്‌ഷ്യം വച്ചുള്ളതാണെന്ന് കരുതപ്പെടുന്നു. ഒരു ഭീകരവാദ മുക്ത സമൂഹത്തെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി എസ്.സി.ഒയിലെ സംഘടന പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദ പ്രശ്നത്തില്‍ രാജ്യാന്തര ചര്‍ച്ചയാകാമെന്ന ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശത്തെ എന്നാല്‍ മോദി തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താന്‍ കരുതുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ എന്ത് തരം ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ തയാറാണെന്നും മറ്റ് അയല്‍രാജ്യങ്ങളുമായും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കുമായ്യി നടത്തിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ മോദിയും ഇമ്രാനും തമ്മില്‍ ആശയവിനിമയം നടത്താനോ സൗഹൃദം പങ്കുവയ്ക്കാനോ തയാറായില്ല. ഇരുവരും ഹസ്തദാനം ചെയ്യാന്‍ പോലും തയാറായിരുന്നില്ല. മാത്രമല്ല നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും എഴുനേറ്റ് നിന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ കസേരയില്‍ നിന്നും എഴുനേല്‍ക്കാതെ അനാദരവ് കാട്ടുകയും ചെയ്തു.

Related News