Loading ...

Home National

ഗുജറാത്ത് തീരം തൊടാതെ "വായു' ചുഴലിക്കാറ്റ് ഒമാനിലേക്ക്

അഹമ്മദാബാദ്: 'വായു'വിനു വീണ്ടും ദിശമാറ്റം. ചുഴലിക്കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നു. പാക് തീരം ലക്ഷ്യമിട്ടു നീങ്ങിയ കാറ്റിന് വീണ്ടും ദിശമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ലക്ഷ്യമിട്ടാണ് കാറ്റിന്‍റെ ഇപ്പോഴത്തെ പ്രയാണം. വായുവിന്‍റെ പ്രഭാവത്തില്‍ ഗുജറാത്തിന്‍റെ തീര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഗതി മാറിയെങ്കിലും സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നു ഗുജറാത്ത് സര്‍ക്കാര്‍ വിലയിരുത്തുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്തുനിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതേസമയം, കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും അടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related News