Loading ...

Home National

കാലവര്‍ഷം കനത്തതോടെ രൗദ്രഭാവം പൂണ്ട് തിരമാലകള്‍; വീടും തൊഴിലും നഷ്ടപ്പെട്ട് തീരദേശവാസികള്‍

കടല്‍ക്ഷോഭം ശക്തമായ ആലപ്പുഴ നീര്‍ക്കുന്നം തീരത്ത് നിലംപൊത്താറായ വീട്. -പി. മോഹനന്‍ [/caption] ആലപ്പുഴ/അന്പലപ്പുഴ: കാലവര്‍ഷം കനത്തതോടെ രൗദ്രഭാവം പൂണ്ട് തിരമാലകള്‍. വീടും തൊഴിലും നഷ്ടപ്പെട്ട് തീരദേശവാസികള്‍. ജില്ലയില്‍ അന്പലപ്പുഴ, കാര്‍ത്തികപ്പള്ളി മേഖലയിലായി അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകളാണ് തകര്‍ച്ചാഭീഷണിയിലുള്ളത്. ചേര്‍ത്തലമേഖലയിലും കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞദിവസം റോഡില്‍ കുടില്‍കെട്ടി സമരവും ദേശീയപാത ഉപരോധവും നടന്നിരുന്നു. കടല്‍ഭിത്തി നിര്‍മാണം ത്വരിതഗതിയിലാക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഒടുവില്‍ സമരക്കാര്‍ പിരിഞ്ഞത്. വീശിയടിച്ചെത്തുന്ന ഭീകര തിരമാലകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശവാസികള്‍. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ സുദര്‍ശനന്‍റെ വീടും സമീപത്തെ മറ്റൊരു വീടും തകര്‍ന്നു. 17-ാം വാര്‍ഡിലും രണ്ടുവീടുകള്‍ തകര്‍ന്നിട്ടുണ്ട്.

എട്ടുവര്‍ഷം മുന്പാണ് സുദര്‍ശനന്‍ എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് 710 സ്ക്വയര്‍ഫീറ്റു വരുന്ന വീടുവച്ചത്. അന്ന് തീരത്ത് കടല്‍ഭിത്തിയുണ്ടായിരുന്നു. ഇതില്‍ നിന്നും ഏറെ മാറിയായിരുന്നു വീടു പണിതതും. പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കടല്‍ഭിത്തിയുടെ കല്ലുകളിളക്കി കടല്‍ കൊണ്ടുപോയി.

1800 മീറ്ററോളം ഉണ്ടായിരുന്ന കടല്‍ഭിത്തിയുടെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂവെന്ന് സുദര്‍ശനന്‍ പറയുന്നു. ജപ്പാന്‍ സാങ്കേതിക വിദ്യയുപയോഗിച്ചായിരുന്നു അന്നത്തെ കടല്‍ഭിത്തി നിര്‍മാണം. പിന്നീട് പരിസ്ഥി പ്രശ്നങ്ങള്‍ മൂലം കല്ലുകള്‍ കിട്ടാതായതോടെ ജിയോട്യൂബെന്ന വിദ്യയും പരീക്ഷിച്ചു. അഞ്ചുവര്‍ഷത്തിലധികം അതും നില്‍ക്കില്ലെന്നാണ് ഇതും കാട്ടിത്തരുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു.

അന്പലപ്പുഴ വടക്ക് 15-ാം വാര്‍ഡില്‍ അഞ്ചുവീടുകള്‍ ഉടന്‍ കടലെടുക്കുമെന്ന സ്ഥിതിയിലുണ്ട്. പുതുവല്‍ രാജു, രാജാമണി, രഞ്ജന്‍, രാധ, മണിയന്‍ തുടങ്ങിയവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. കാര്‍ത്തികപ്പള്ളി മേഖലയിലും അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു. കടല്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ചു വരുന്ന സമയത്ത് കരിങ്കല്ലിറക്കി കടല്‍ഭിത്തി പണിയുന്നത് കടലില്‍ കായം കലക്കുന്നതു പോലെയാകുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ പങ്കുവയ്ക്കുന്നു.

ശക്തമായ തിരമാലയടിക്കുന്പോള്‍ കരിങ്കല്ല് നിക്ഷേപിക്കുന്പോള്‍ അതും കടല്‍ കൊണ്ടുപോകും. ഓണക്കാലത്തെ അത്തക്കടലിനും ശേഷമേ കരിങ്കല്‍ ഭിത്തി കെട്ടുന്നത് കൃത്യമായി ചെയ്യാനാകൂവെന്നാണ് ഇവര്‍ പറയുന്നത്. എങ്കിലേ കൃത്യമായ പ്രയോജനവും അതുകൊണ്ടുണ്ടാകൂ. സമരക്കാരെ അനുനയിപ്പിക്കാന്‍ ഉടന്‍ കരിങ്കല്ല് ഇറക്കാമെന്നൊക്കെ പറയാമെന്നേ ഉള്ളൂവെന്നതാണ് ഇവരില്‍ ചിലരുടെ വാദം.

ഇതൊക്കെ കെട്ടിയാലും നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലല്ലോ-തീരദേശവാസികളുടെ ദുഃഖവുമിതാണ്. പലരും ലക്ഷങ്ങള്‍ ചെലവിട്ടാണ് വീടുകള്‍ അടക്കം നിര്‍മിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്താല്‍ വീടും സ്ഥലവും അടക്കം പോയവര്‍ക്കു തുച്ഛമായ നഷ്ടപരിഹാരമേ ലഭ്യമാകൂവെന്നും ഇവര്‍ പറയുന്നു. പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരുടെയടുത്ത് വില്ലേജ് ഓഫീസറും തഹസീല്‍ദാറുമടക്കമുള്ള അധികൃതര്‍ എത്തിയിട്ടുണ്ട്.

ഇതുകൂടാതെ ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മറ്റു പലയിടത്തും വ്യാപകമായ നാശങ്ങളുണ്ടായിട്ടുണ്ട്. വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ വീണതുകൂടാതെ കൃഷിനാശവും സംഭവിച്ചു. ചേര്‍ത്തല മേഖലയില്‍ ഏഴുവീടുകള്‍ ഭാഗികമായി തകര്‍ന്നു. അന്പലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും പത്തുവീട് ഭാഗികമായും കുട്ടനാട് മേഖലയില്‍ ഒരുവീട് ഭാഗികമായും മാവേലിക്കര മേഖലയില്‍ ഒരുവീട് ഭാഗികമായും കാര്‍ത്തികപ്പള്ളി മേഖലയില്‍ ഒരുവീട് ഭാഗികമായും തകര്‍ന്നതായാണ് ഒൗദ്യോഗിക കണക്കുകള്‍. കൃത്യമായ കണക്കുകള്‍ ഇതിലും മേലെ ആയിരിക്കും. കരക്കൃഷിയിലും കാര്യമായ നഷ്ടമുണ്ടായി. ഇതുകൂടാതെ ഇലക്‌ട്രിക് ലൈനുകളടക്കം പൊട്ടിയും മറ്റുമുണ്ടായ പ്രശ്നങ്ങള്‍ വേറെയും.

Related News