Loading ...

Home National

ദക്ഷിണേന്ത്യയെ തകര്‍ക്കാന്‍ ഐസിസ്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും റിക്രൂട്ട്മെന്റ്

ദില്ലി: ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐസിസ് കോയമ്ബത്തൂര്‍ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദ്ദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ള മുഹമ്മദ് അസറുദ്ദീന്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി.ദക്ഷിണേന്ത്യയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്. ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികള്‍ ഇതിനായി രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയതായും എന്‍ഐഎ പറയുന്നു. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും അന്വേഷണം തുടരുകയാണെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.

Related News