Loading ...

Home National

എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാക് വ്യോമപാത വഴി നരേന്ദ്രമോദി പറക്കും; അടച്ചിട്ട വ്യോമപാത മോദിക്കായി തുറന്നു കൊടുക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് തുറന്ന് കൊടുത്ത് പാകിസ്ഥാന്‍. ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ-പാക് അതിര്‍ത്തി വഴിയുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി വെച്ചിരുന്നു. മോദിയുടെ യാത്രക്കായ് വ്യോമപാത പ്രത്യേകം തുറക്കാമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇതു വഴി പറന്നിരുന്നു.
ഈ മാസം 13,14 തിയ്യതികളില്‍ കസാഖിസ്ഥാനില്‍ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പാക് വ്യോമപാത വഴി നരേന്ദ്രമോദി പറക്കുക. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിക്കെത്തും. ഇന്ത്യയില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ എട്ട് മണിക്കൂര്‍ യാത്ര നാല് മണിക്കൂറാക്കി ചുരുക്കി സമയം ലാഭിക്കാം. കഴിഞ്ഞ മൂന്ന് മാസമായി പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ചില സര്‍വീസുകള്‍ വഴി മാറി പറക്കുകയായിരുന്നു. ഒപ്പം എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്ബനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News