Loading ...

Home health

കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കാം

കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കാംഈ പനിക്കാലത്ത് കൊതുകുകടി മൂലം സന്ധികളെ ബാധിക്കുന്ന അണുബാധയെക്കുറിച്ച്‌ ജനങ്ങള്‍ക്ക് അവബോധമുണ്ടായിരിക്കുക എന്നതു വളരെ പ്രധാനമാണ്.

ചിക്കുന്‍ഗുനിയ, സിക്ക എന്നീ വൈറസ് ബാധകള്‍ കണ്ടെത്തുന്നതുവരെ ഏറ്റവും സാധാരണയായി കണ്ടിരുന്ന രോഗമാണ് ഡെങ്കിപ്പനി. ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.

1. ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും എന്തൊക്കെയാണ്?
രോഗവാഹിയായ കൊതുകിന്‍റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങള്‍.

പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതല്‍ പത്തുദിവസം വരെ നീണ്ടുനില്‍ക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും.
രോഗത്തിന്‍റെ തീവ്രഘട്ടത്തില്‍ എല്ലാ രോഗികള്‍ക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്‍റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്.

80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തില്‍
കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യാവുന്നതാണ്.

2. ചിക്കുന്‍ഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?
ഗുരുതരമായ ചിക്കുന്‍ഗുനിയ ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കും. വളരെ കുറച്ചുപേരില്‍ (അഞ്ചുമുതല്‍ പത്തുശതമാനംവരെ) രണ്ടുവര്‍ഷംവരെ നീണ്ടുനില്‍ക്കാം.

3. ഗുരുതരമായ ചിക്കുന്‍ഗുനിയയുമായി ബന്ധപ്പെട്ട സന്ധിവേദനകള്‍ക്കുള്ള ചികിത്സകള്‍ എന്താണ്?
വിശ്രമം, ജലപാനം, വേദനയും പനിയും കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയാണ് അണുബാധയേറ്റവര്‍ക്കുള്ള ചികിത്സ. ചിക്കുന്‍ഗുനിയയ്ക്കായി വാക്സിനുകള്‍ ലഭ്യമല്ല. ഗുരുതരമായ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് ഹൈഡ്രോക്ലോറോക്വിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാം.

4. സിക്ക വൈറസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
പനി, തൊലിപ്പുറമേയുള്ള തടിപ്പ്, വാതം, പേശികളില്‍ വേദന, കണ്ണുകളില്‍ ചുവപ്പും നീരും വേദനയും തുടങ്ങിയവയാണ് സിക്ക വൈറസിന്‍റെ ലക്ഷണങ്ങള്‍
. സിക്ക വൈറസ് ബാധിച്ച കൊതുക് കടിച്ച ശേഷം ലക്ഷണങ്ങള്‍ പലപ്പോഴും വളരെ സൗമ്യമായിരിക്കുകയും ദിവസങ്ങളും ആഴ്ചകളും നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗബാധയുണ്ടായാല്‍ പിന്നീടു മറ്റു രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.

5. സിക്ക വൈറസിനെക്കുറിച്ചുള്ള പ്രധാന ആശങ്കകള്‍ എന്തൊക്കെയാണ്?
ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധയുണ്ടായാല്‍ ജനിക്കുന്ന കുട്ടികളുടെ തല വളരെ ചെറുതായിരിക്കും (മൈക്രോസിഫാലി). ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നുമാസമാണ് ഏറ്റവും അപകടസാധ്യതയുള്ളത്. അടുത്ത മൂന്നുമാസവും അപകടസാധ്യതയുണ്ട്.

മൈക്രോസിഫാലി മൂലം ഗര്‍ഭം അലസിപ്പോകുന്നതും ഭ്രൂണത്തിന് ജീവന്‍ നഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇന്നുവരെ സിക്ക വൈറസ് മൂലം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സന്ധിവേദനയുണ്ടാകുന്നതായി കണ്ടിട്ടില്ല.

6. ഡെങ്കി ബാധിച്ചവരിലെ സന്ധിവേദനയെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്തൊക്കെ അറിയണം?
ഡെങ്കിപ്പനി പേശികള്‍, സ്നായുക്കള്‍, സന്ധികള്‍, എല്ലുകള്‍ എന്നിവയെ ബാധിക്കാം. പനി, തലവേദന, കൈവെള്ളയും കാല്‍വെള്ളയും ഒഴികെയുള്ള ഭാഗങ്ങളില്‍ ചെറുതായി ചൊറിഞ്ഞുതടിക്കുക എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍.

വൈറസ് ബാധയേറ്റ് നാലുമുതല്‍ഏഴുദിവസത്തിനു ശേഷം രോഗത്തില്‍നിന്നു മുക്തി നേടിയശേഷവുമാണ് ഇവ കാണപ്പെടുക. ഡെങ്കിയില്‍ വാതലക്ഷണങ്ങള്‍ അധികരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

7. കൊതുകുകടിമൂലമുള്ള വാതരോഗങ്ങള്‍ എങ്ങനെ ഒഴിവാക്കാം?
കൊതുകുകടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ചിക്കുന്‍ഗുനിയ ഒഴിവാക്കാനുള്ള ലളിതമായ മാര്‍ഗം. കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കുക, കൊതുക് കടിക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ പകല്‍സമയങ്ങളില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകിനെ അകറ്റിനിര്‍ത്തുന്നതിനുള്ള വസ്തുക്കള്‍, കൊതുകുതിരി, കൊതുകുവല എന്നിവ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

രോഗമുള്ളവര്‍ കൊതുകുവല, കൊതുകുതിരി എന്നിവ ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ സഹായിക്കും.

Related News