Loading ...

Home health

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി; ഇനി കുടുംബത്തിലെ ഒരോരുത്തര്‍ക്കും കാര്‍ഡ്;സൗജന്യ ചികിത്സാ പരിധി 5 ലക്ഷമാക്കി

സി.സി.സോമന്‍ കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇനി ഓരോരുത്തര്‍ക്കും കാര്‍ഡ്. ഒരു കുടുംബത്തിന് ഒരു കാര്‍ഡ് എന്ന നിലവിലുള്ള നിബന്ധനയാണ് ഉടനെ മാറ്റുന്നത്. ഇപ്പോള്‍ കാര്‍ഡ് പുതുക്കുന്ന നടപടികള്‍ നടന്നു വരികയാണ്. കാര്‍ഡില്‍ പേരുള്ളവരില്‍ പുതുക്കാന്‍ വരുന്നവരുടെ പേരിലാണ് ഇപ്പോള്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സ്ലിപ്പ് നല്കുന്നത്. താമസിയാതെ എല്ലാവര്‍ക്കും ഓരോ കാര്‍ഡ് എന്ന നടപടിയിലേക്ക് എത്തുമെന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്ന ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ കുടുംബത്തിലെ ഒരംഗത്തിന്‍റെ പേരിലാണ് കാര്‍ഡ് പുതുക്കുന്നതെങ്കിലും കുടുംബത്തിലെ മറ്റുള്ളവരുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ തുടര്‍ന്നും ലഭിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റ് അംഗങ്ങളില്‍ ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ നിലവിലുള്ള കാര്‍ഡിലൂടെ അവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. അതല്ലെങ്കില്‍ അവര്‍ക്കും പുതുക്കാനുള്ള അവസരം സര്‍ക്കാര്‍ നല്കും.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ ചില സ്വകാര്യ ആശുപത്രികളിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കും. സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളു. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സൗജന്യ ചികിത്സാ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം മൂലമാണ് സര്‍ക്കാര്‍ ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നത്.

നേരത്തേ 30,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഒരു വര്‍ഷം കുടുംബത്തിന് ലഭിച്ചിരുന്നത്. മൊത്തം 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. കാന്‍സര്‍, ഹൃരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചെലവേറിയ ചികിത്സ തേടുന്നവര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം. സ്വകാര്യ കന്പനിയായ റിലയന്‍സ് ആണ് ഇന്‍ഷ്വറന്‍സ് നടത്തിപ്പ് കരാറെടുത്തിരിക്കുന്നത്.

1671 രൂപ പ്രീമിയം അടച്ചാല്‍ ഒരു കുടുംബത്തിന് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കാമെന്നാണ് റിലയന്‍സ് കന്പനി സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍. സംസ്ഥാനത്തെ 21 ലക്ഷം കുടുംബങ്ങള്‍ക്കുള്ള പ്രീമിയം കേന്ദ്ര സര്‍ക്കാരാണ് നല്കുന്നത്. പ്രീമിയം തുകയായ 1671 രൂപയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരും നല്കും. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത മറ്റ് 21 ലക്ഷം കുടുംങ്ങളുടെ മുഴുവന്‍ പ്രീമിയവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഇതടക്കം 42 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ വരും.

Related News