Loading ...

Home National

അമേഠിയിൽ ചരിത്രത്തിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി ഗാന്ധികുടുംബം

വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരനായ രാജീവ് അമേഠിയിൽ മത്സരിച്ച് 2.37,696 വോട്ടിന് ജയിക്കുകയായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ രാജീവ് തന്‍റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. 1991ൽ തമിഴ് പുലികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനു മുൻപുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടാണ് നേടിയത്.


ഹൈലൈറ്റ്സ്
  • തലമുറകളായി കോൺഗ്രസിനെ തുണച്ച അമേഠി രാഹുലിനെ കൈവിട്ടു
  • അടിയന്തരാവസ്ഥയ്ക്ക് ശേഷം സഞ്ജയ് ഗാന്ധിയും അമേഠിയിൽ പരാജയപ്പെട്ടിട്ടുണ്ട്
  • സോണിയയും രാജീവ് ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം
തലമുറകളായി കോൺഗ്രസിന് പ്രിയപ്പെട്ട അമേഠിയിൽ ഇത് രണ്ടാം തവണയാണ് ഗാന്ധികുടുംബത്തിൽ നിന്നൊരാള്‍ പരാജയപ്പെടുന്നത്. 1977ൽ ജനതാ പാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും 1998ൽ ബിജപി നേതാവ് സഞ്ജയ് സിങും അമേഠിയിൽ നിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധിയ്ക്കും അച്ഛൻ രാഹുൽ ഗാന്ധിയ്ക്കും ഏറെ വൈകാരിക ബന്ധമുള്ള അമേഠിയിലെ തോൽവി രാഹുൽ ഗാന്ധിയ്ക്ക് വലിയ തിരിച്ചടിയാണ്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ സോണിയ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിജയിപ്പിച്ചിട്ടുള്ള അമേഠിക്കാര്‍ ഇത്തവണ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 40000 വോട്ടിന് തോൽപ്പിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് ഗാന്ധിയെ 75000ത്തോളം വോട്ടിന് അമേഠിയിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ 1980ന് ഒന്നേകാൽ ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തിൽ സഞ്ജയ് അമേഠിയിൽ തന്നെ ജയിച്ചു കയറി. എന്നാൽ 40 വര്‍ഷത്തിനു ശേഷം ദുരവസ്ഥ വീണ്ടും ഗാന്ധികുടുംബത്തെ തേടിയെത്തി.

വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരനായ രാജീവ് അമേഠിയിൽ മത്സരിച്ച് 2.37,696 വോട്ടിന് ജയിക്കുകയായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ രാജീവ് തന്‍റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. 1991ൽ തമിഴ് പുലികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനു മുൻപുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടാണ് നേടിയത്.
രാജീവിന്‍റെ മരണത്തിനു ശേഷം സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന സോണിയ ഗാന്ധി 1999 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേയ്ക്ക് തിരിച്ചു വരുമ്പോള്‍ അമേഠിയിൽ നിന്ന് മൂന്ന് ലക്ഷത്തിലധിം വോട്ടിനാണ് ജയിച്ചത്. ഇതിനിടയിൽ 1998ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര‍്ത്ഥി സഞ്ജയ് സിങ് 23,270 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അമേഠിയിൽ നിന്ന് ജയിച്ചിരുന്നു.

2004ൽ രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുമ്പോഴും ആദ്യം മത്സരിച്ച മണ്ഡലം അമേഠിയായിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ 3,70,198 വോട്ടാക്കി തന്‍റെ ഭൂരിപക്ഷം ഉയര്‍ത്തി. എന്നാൽ 2014ലെ ബിജെപി തരംഗത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. അമേഠിയിൽ ഒരു ഗാന്ധികുടുംബാഗം നേരിടുന്ന ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു അത്. അന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ മുട്ടുകുത്തിക്കുകയായിരുന്നു.


Related News