Loading ...

Home National

NDA Leading in 300 Above: വീണ്ടും അധികാരം ഉറപ്പിച്ച് നരേന്ദ്രമോദി

മുന്നൂറിലധികം സീറ്റുകൾ പിടിച്ച് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. രാജ്യത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം ബിജെപി സർക്കാർ അധികാരതുടർച്ച നേടുന്നത്

ഹൈലൈറ്റ്സ്
  • നരേന്ദ്രമോദി തുടരുമോ അതോ രാഹുൽ ഗാന്ധി മുന്നിലെത്തുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്
  • ആദ്യ ഫലസൂചനകൾ രാവിലെ എട്ട് പതിനഞ്ചോടെ അറിയാനാവും
  • 542 ലോക്സഭാ മണ്ഡലങ്ങളിലെ ഫലം ഇന്നറിയാം
12.45 PM:

12.30 PM: കേരളത്തിൽ സംസ്ഥാനത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധി വിജയത്തിലേക്ക്. രണ്ട് ലക്ഷത്തിലധികം വോട്ടിൻെറ ഭൂരിപക്ഷമാണ് നിലവിൽ അദ്ദേഹത്തിനുള്ളിത്. വയനാട്ടിൽ 46 ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിയിട്ടുള്ളത്.

12.15 PM: അമേതിയിൽ സ്മൃതി ഇറാനി മുന്നേറ്റം തുടരുന്നു. രാഹുൽ ഗാന്ധിയേക്കാൾ 4000 വോട്ടിന് മുന്നിലാണ് സ്മൃതി.

ബിജെപി പാർലിമെൻററി ബോർഡ് മീറ്റിങ് ഇന്ന് വൈകീട്ട് ചേരും. നരേന്ദ്രമോദി വൈകീട്ട് 5.30ന് പ്രവർത്തകരെ കാണും.
12.00 PM: വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ കഴിയുമ്പോൾ രാജ്യത്താകെ വ്യക്തമായി എൻഡിഎയുടെ മുന്നേറ്റം. നിലവിൽ 339 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 82 സീറ്റുകളിൽ യുപിഎ മുന്നേറുകയാണ്. നൂറോളം സീറ്റുകളിൽ മറ്റുള്ളവർ ലീഡ് ചെയ്യുന്നു.

11,45 AM: ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ബിജെപി തൂത്തുവാരുകയാണ്. മുഴുവൻ സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിൽ വൈ എസ് ആർ കോൺഗ്രസ് സംസ്ഥാനഭരണം ഉറപ്പിച്ചു.


11.30 AM: കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് മുന്നിലാണ്. ആലപ്പുഴയിലും കാസർഗോഡും നേരത്തെ എൽഡിഎഫ് മുന്നിലെത്തിയിരുന്നു. ബിജെപിക്ക് ഒരു സീറ്റിലും ലീഡ് നേടാനായില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ദേശീയതലത്തിൽ മുന്നൂറിലധികം സീറ്റുകളിൽ വ്യക്തമായ മേൽക്കൈ തുടരുകയാണ് എൻഡിഎ.

11.15 AM: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് രണ്ട് ലക്ഷത്തിലേറെ വോട്ടിൻെറ ലീഡ്. കർണാടകയിലെ മാണ്ഡ്യയിൽ സുമലത പിന്നിലാണ്. നിഖിൽ കുമാരസ്വമിയാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനിൽ എൻഡിഎയ്ക്ക് മികച്ച നേട്ടം. ബംഗാളിൽ 24 സീറ്റുകളിൽ തൃണമുൽ കോൺഗ്രസാണ് മുന്നിൽ. 17 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു.

11.oo AM: എൻഡിഎ കേവലഭൂരിപക്ഷം ഉറപ്പിക്കുമ്പോൾ രാജ്യത്തിൻെറ പലയിടത്തും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി. അമിത് ഷായും നരേന്ദ്രമോദിയും മികച്ച ഭൂരിപക്ഷത്തോടെ ലീഡ് തുടരുന്നു. അമേത്തിയിൽ രാഹുൽ ഗാന്ധി പിന്നിലാണ്.

10.45 AM: ഓഹരിവിപണിയിൽ റെക്കോർഡ് കുതിപ്പ്. 2014നേക്കാൾ മികച്ച പ്രകടനമാണ് നിലവിൽ ദേശീയതലത്തിൽ ബിജെപി നടത്തുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ കേവലഭൂരിപക്ഷത്തിൽ എത്തിയേക്കും. 300നടുത്ത് സീറ്റുകൾ ബിജെപി നേടിയേക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും എൻഡിഎ വൻകുതിപ്പ് നടത്തുന്നു.

10.35 AM: വാരാണസിയിൽ പ്രധാനമന്ത്രി 20000ത്തിലധികം വോട്ടിന് മുന്നിലാണ്. ദേശീയതലത്തിൽ വ്യക്തമായ മേൽക്കൈ ആണ് എൻഡിഎ നേടുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭരണത്തുടർച്ച എന്ന സൂചന തന്നെയാണ് വോട്ടെണ്ണൽ രണ്ടരമണിക്കൂർ പൂർത്തിയാവുമ്പോൾ വ്യക്തമാവുന്നത്.


10.20 AM: രാഹുൽ ഗാന്ധി വയനാട്ടിലും അമേത്തിയിലും മുന്നിൽ. കേരളത്തിൽ 19 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. വയനാട്ടിൽ രാഹുലിൻെറ ഭൂരിപക്ഷം 70000 കടന്നു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് 50000 വോട്ടിൻെറ ലീഡ്.

10.10 AM: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ കഴിയുമ്പോൾ എൻഡിഎ 320 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 115ഓളം സീറ്റുകളിലാണ് എൻഡിഎയുടെ മുന്നേറ്റം. കർണാടകയിൽ 28ൽ 12 സീറ്റുകളിൽ ബിജെപി മുന്നിൽ. ജെഡിഎസ് - കോൺഗ്രസ് സഖ്യം മൂന്ന് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

9.50 AM: ബിഹാറിൽ 29 സീറ്റുകളിൽ ബിജെപി-ജെഡിയു സഖ്യം മുന്നിട്ട് നിൽക്കുന്നു. 9 സീറ്റുകളിൽ കോൺഗ്രസ് - ആർജെഡി സഖ്യത്തിനാണ് മുന്നേറ്റം. 39 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 26 സീറ്റുകളിൽ മഹാസഖ്യം മുന്നിലാണ്.

9.40 AM: അമേത്തിയിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ എൻഡിഎ മുന്നൂറോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ 20ൽ 20 സീറ്റുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്.

9.25 AM: തെലങ്കാനയിൽ ആദ്യഫലസൂചനകൾ പ്രകാരം തെലങ്കാന രാഷ്ട്ര സമിതിയാണ് മുന്നേറുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസാണ് മുന്നിൽ. ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസാണ് മുന്നേറുന്നത്. എന്നാൽ ലോക്സഭയിൽ വൈഎസ്ആർ കോൺഗ്രസും ടിഡിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു.

9.20 AM: 260ഓളം സീറ്റുകളിൽ എൻഡിഎ മുന്നേറുന്നുണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ട്. 120നടുത്ത് സീറ്റുകളിൽ യുപിഎ മുന്നിലാണ്. യുപിയിൽ മഹാസഖ്യം 8 സീറ്റുകളിൽ മുന്നേറുന്നു.

9.05 AM: വാരാണസിയിൽ നരേന്ദ്രമോദി, ഗാന്ധിനഗറിൽ അമിത് ഷാ, വയനാട്ടിൽ രാഹുൽ ഗാന്ധി, പിലിബിത്തിൽ വരുൺ ഗാന്ധി എന്നിവർ മുന്നിട്ട് നിൽക്കുന്നു. അമേതിയിൽ 2000 വോട്ടിന് രാഹുൽ ഗാന്ധി പിന്നിലാണ്. സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്.

8.55 AM: എൻഡിഎ മുന്നേറ്റം തുടരുകയാണ്. 200 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. നൂറോളം സീറ്റുകളിൽ യുപിഎ മുന്നേറുന്നുണ്ട്. യുപിയിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് മഹാസഖ്യം മുന്നിട്ട് നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം; കേരളത്തിൽ യുഡിഎഫ്

8.45 AM: ദേശീയതലത്തിൽ 265 സീറ്റുകളിലെ ആദ്യഫല സൂചനകൾ പുറത്ത് വരുമ്പോൾ എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം. 166 സീറ്റുകളിൽ എൻഡിഎയും 67 സീറ്റുകളിൽ യുപിഎയും മുന്നേറുന്നു. മറ്റുള്ളവരിൽ 33 സീറ്റുകളിൽ മുന്നിലാണ്. അമേതിയിൽ രാഹുൽ ഗാന്ധി പിന്നിലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കേരളത്തിൽ 12 സീറ്റുകളിൽ യുഡിഎഫ് മുന്നേറുന്നു. അഞ്ചിടത്ത് എൽഡിഎഫാണ് മുന്നിൽ. തിരുവനന്തപുരത്ത് എൻഡിഎ തുടക്കത്തിൽ മുന്നിലായിരുന്നു. എന്നാൽ പിന്നീട് ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.

യുപിയിൽ ബിജെപിക്ക് വൻ ലീഡ്

8.35 AM: ഉത്തർപ്രദേശിൽ ബിജെപിക്ക് മേൽക്കൈ എന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. പഞ്ചാബിൽ കോൺഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാളിൽ രണ്ട് സീറ്റുകളിൽ ബിജെപി തുടക്കത്തിൽ തന്നെ ലീഡ് ചെയ്യുന്നുണ്ട്. കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു.

എൻഡിഎ മുന്നേറുന്നു

8.20 AM: നൂറോളം സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. യുപിഎ 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പത്ത് സീറ്റുകളിൽ മറ്റുള്ളവരും മുന്നേറുന്നു.

ആദ്യഫല സൂചനകൾ വരുന്നു; എൻഡിഎ മുന്നിൽ

രാജ്യത്ത് വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ എൻഡിഎയ്ക്ക് 11 സീറ്റുകളിൽ ലീഡ്. യുപിഎ മൂന്ന് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണൽ തുടങ്ങാൻ നിമിഷങ്ങൾ മാത്രം

7.55 AM: രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ പോവുകയാണ്. വോട്ടെണ്ണൽ തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ ആദ്യഫല സൂചനകൾ അറിഞ്ഞ് തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം വന്ന് തുടങ്ങും. വൈകീട്ടോടെ രാജ്യം വരുന്ന അഞ്ച് വർഷം ആര് ഭരിക്കുമെന്ന് അറിയാം.

ഉത്തർപ്രദേശിലെ സീറ്റുകൾ നിർണായകം

7.45 AM: രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതിനാൽ തന്നെ യുപിയിൽ ആരാണ് കൂടുതൽ സീറ്റുകൾ നേടുകയെന്നത് നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച നേട്ടമാണ് ഇവിടെ ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ മായാവതിയും അഖിലേഷ് യാദവും മഹാസഖ്യം രൂപീകരിച്ച് ഒരുമിച്ചാണ് മത്സരിക്കുന്നത്.

നിർണായക നീക്കവുമായി പ്രതിപക്ഷം

7.35 AM: വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി അരമണിക്കൂർ മാത്രം. പ്രതിപക്ഷം പുതിയ പേരിൽ പുതിയ സഖ്യവുമായി എത്തുകയാണ്. ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം. എൻഡിഎക്കോ യുപിഎക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പ്രാദേശിക കക്ഷികളുടെ നിലപാട് നിർണായകമാവും. മമത ബാനർജി, മായാവതി, അഖിലേഷ് യാദവ്, കെ ചന്ദ്രശേഖര റാവു, എംകെ സ്റ്റാലിൻ, ചന്ദ്ര ബാബു നായിഡു എന്നിവർ കിങ് മേക്കർമാരാവുമോയെന്ന് കാത്തിരുന്ന് കാണാം. 
രാജ്യം കനത്ത സുരക്ഷയിൽ

7.20 AM: രാജ്യം വലിയ സുരക്ഷാ സന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത്. രാജ്യത്ത് പലയിടത്തും അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ട്. ഇത് വരെ കാണാത്ത തരത്തിലുള്ള സുരക്ഷയാണ് രാജ്യത്തിൻെറ പലയിടങ്ങളിലും ഉള്ളത്.

Lok Sabha Election Counting: കേരളം ആർക്കൊപ്പം? +

7.10 AM: ഡൽഹിയിൽ പുതിയ തെരഞ്ഞെടുപ്പ് നീക്കങ്ങൾ. പുതിയ പേരിൽ പ്രതിപക്ഷസഖ്യം രംഗത്തെത്തുകയാണ്. സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടെന്നാണ് സഖ്യത്തിൻെറ പേര്. തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുകയാണെങ്കിൽ എസ‍്‍ഡിഎഫ് (SDF) എന്ന പേരിൽ രാഷ്ട്രപതിയെ കാണാനാണ് തീരുമാനം. അതേ സമയം ഒഡീഷയിലെ ബിജു ജനതാദളിനെ ഒപ്പം ചേർക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.

6.55 AM: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നാണ് ജനവിധി തേടുന്നത്. രാഹുൽ ഗാന്ധി അമേതിയിൽ മത്സരിക്കുന്നു. സ്മൃതി ഇറാനിയാണ് രാഹുലിൻെറ എതിരാളി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ബിജെപി ദേശീയ പ്രസിഡൻറ് അമിത് ഷാ മത്സരിക്കുന്നത്. അമേതിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. വയനാട്ടിലെ ഫലവും രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഒരു മാസത്തോളം നീണ്ടുനിന്ന ആവേശകരമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം രാജ്യം ഫലം കാത്തിരിക്കുകയാണ്. 542 ലോക്സഭാ മണ്ഡലങ്ങളിലെ ഫലമാണ് ഇന്നറിയുക. തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനാൽ ഈ മണ്ഡലത്തിലെ മാത്രം തെരഞ്ഞെടുപ്പ് പിന്നീട് നടത്തും.

17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎയും തമ്മിലാണ് പ്രധാന പോരാട്ടം. എക്സിറ്റ് പോളുകളെല്ലാം ഇത്തവണ നരേന്ദ്രമോദിക്ക് രണ്ടാമൂഴം പ്രവചിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിയിരിക്കുകയാണ് പ്രതിപക്ഷം.

മുന്നൂറോളം സീറ്റുകൾ എൻഡിഎയ്ക്ക് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും പ്രവചിക്കുന്നു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 8.15ഓടെ തന്നെ ആദ്യഫല സൂചനകൾ അറിഞ്ഞ് തുടങ്ങും.

കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം കണ്ട ഏറ്റവും മികച്ച പോളിങ് ശതമാനവും സംസ്ഥാനത്തുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടന്നുവെന്നാണ് വിലയിരുത്തൽ.

എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫിനാണ് മേൽക്കൈ നൽകുന്നത്. എന്നാൽ എൽഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.









Related News