Loading ...

Home Education

ഭാരം ചുമക്കുന്ന ബാല്യങ്ങൾ by വിജീഷ് ഗോപിനാഥ്

നിങ്ങളുടെ കുഞ്ഞിന്റെ തോളിൽ തൂങ്ങുന്ന ബാഗിന്റെ ഭാരം ‌എത്ര‌യാണെന്ന് എപ്പോഴെങ്കിലും തൂക്കി നോക്കിയിട്ടുണ്ടോ ?ഉത്തരം ഇല്ല എന്നാണെങ്കില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്കൂൾ ബാഗുകൾ‍ പരിശോധിച്ചപ്പോൾ കിട്ടിയ ശരാശരി ഭാരം കേൾക്കുക.
∙എൽകെജി - 2.2 കിലോ
 âˆ™à´¯àµà´•àµ†à´œà´¿ - 3.5 കിലോ
∙ഒന്നാം ക്ലാസ് - 4.1 കിലോ
∙രണ്ടാം ക്ലാസ് - 4.8 കിലോ
 âˆ™à´®àµ‚ന്നാം ക്ലാസ് - 5.1 കിലോ
 âˆ™à´¨à´¾à´²à´¾à´‚ ക്ല‌ാസ് - 5.7 കിലോ
∙അഞ്ചാം ക്ലാസ് - 6.3 കിലോ
 âˆ™à´†à´±à´¾à´‚ ക്ലാസ് - 6.8 കിലോ
∙ഏഴാം ക്ലാസ് - 7..8 കിലോ

ഈ ഭാരവും തൂക്കി കുഞ്ഞു നടക്കുമ്പോൾ പിന്നാലെയെത്തുന്ന രോഗങ്ങളുടെ പേരുകൾ കൂടി കേള്‍ക്കുക. വളർച്ചക്കുറവ്, കുട്ടിയുടെ സ്വാഭാവിക നിലയിലുണ്ടാവുന്ന വ്യാത്യാസം, ക്ഷീണം, ശ്രദ്ധക്കുറവ്, തലവേദന, പേശീവേദന, നട്ടെല്ലിനും ഇടുപ്പെല്ലിനും ഉണ്ടായേക്കാവുന്ന സ്ഥിരമായ തകരാറുകള്‍...ഒന്നുറപ്പ്, കേരളത്തിലെ പല സ്കൂളുകളിലും അമിത ഭാരമുളള ബാഗുകൾ ഒരു തലമുറയ്ക്ക് നൽകുന്നത് രോഗങ്ങളുടെ വിത്തുകൾ കൂടിയാണ്. ശലഭച്ചിറകിൽ പറക്കേണ്ട കുഞ്ഞുങ്ങളുടെ ചുമലിൽ അമിതഭാരത്തിന്റെ കല്ലു കെട്ടിയിടുമ്പോൾ ഒന്നോർക്കു‌ക, ജീവിതം മുഴുവൻ ക്ഷതമേല്പിക്കുന്ന ഒരു കൂട്ടം രോഗങ്ങൾ കൂടി അവരുടെ ബാഗിനുളളിലുണ്ട്.ശാസ്ത്രീയ വിലയിരുത്തൽ അനുസരിച്ച് കുട്ടികളുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമാവണം അവരുടെ ബാഗിന്റെ മൊത്തം ഭാരം. അതായത് പുസ്തകവും ലഞ്ച്-ടിഫിൻ ബോക്സുകളും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെട‌െയുളള ബാഗിന്റെ ആകെ ഭാരം. എന്നാൽ കുട്ടികൾ ചുമക്കുന്ന യഥാർഥ ഭാരം ആരേയും ഞെട്ടിക്കുന്നതു തന്നെയാണ്. ഡോക്ടര്‍മാരും മറ്റും നിർദേശിച്ചിരിക്കുന്ന ഭാരത്തേക്കാൾ അഞ്ച് ഇരട്ടിയോളമാ ണ് പല കുട്ടികളും ചുമക്കാൻ വിധിക്കപ്പെടുന്നത്. ഇത് കുട്ടിയുടെ ആരോഗ്യത്തെ തകർക്കുമെന്നുറപ്പാണ്.ഒരു നാലാം ക്ലാസുകാരിയുടെ ബാഗിലുളളത്തൃശൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായ ലിജി നാലാം ക്ലാസുകാരിയായ മകളുടെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഏതാണ്ട് ഏഴു കിലോയോളം ഭാരം. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ഇത്രയും കനമുളള ബാഗ് ചുമക്കണമെങ്കിൽ കുട്ടിക്ക് 70 കിലോ ശരീരഭാരം വേണം !! ആ ബാഗൊന്ന് നമുക്കു തുറന്നു നോക്കാം.ടൈംടേബിൾ അനുസരിച്ചുളള ബുക്കുകൾ തന്നെയുണ്ട് ധാരാളം. ഇംഗ്ലീഷ്, മലയാളം, മാത്സ്, സയൻസ്, എന്നിവയുടെ ടെക്സ്റ്റ് ബുക്കുകൾ, നോട്ട്ബുക്കുകൾ, പ്രാക്ടീസ് ബുക്കുകൾ, കണക്ക് എഴുതിപ്പഠിക്കാൻ മറ്റൊരു ബുക്ക്, ഹോംവർക്കിനൊരു ബുക്ക്, ഇംഗ്ലീഷിന്റെ ഗ്രാമർ ബുക്ക്, കോപ്പിറൈറ്റിങ് ബുക്ക്, സ്കൂൾ ഡയറി, ഇതു കൂടാതെ കട്ടിയുളള പുറം ചട്ടയോടു കൂടിയ ഡ്രോയിങ് ബുക്ക്, പിന്നെ, വാട്ടർ കളർ, ബ്രഷ് അതിന്റെ മറ്റു പകരണങ്ങൾ, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, സ്നാക്സ് ബോക്സ്, കുട..... ബാക്കി ലിജി പറയട്ടെ. ‘‘ഞാൻ ഒരു അധ്യാപികയോടു പരാതി പറ‍ഞ്ഞു. അവർ മറ്റൊരു പ്രതിസന്ധിയിലാണ്. മറ്റു രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് ഇനിയും പുസ്തകങ്ങൾ കൊടുക്കണമെന്നാണത്രേ പെട്ടെന്നു പഠിച്ച് പെട്ടെന്നു മുന്നില‌െത്താനുളള വാശിയിലാണ് എല്ലാവരും....എന്റെ മോൾക്കാണെങ്കിൽ അധ്യാപകരെ പേടിയാണ്. ടൈംടേ ബിളിൽ ഇല്ലാത്ത ഒരു വിഷയത്തിന്റെ അധ്യാപകൻ വന്നാലോ എന്നോർത്ത് എല്ലാ പുസ്തകങ്ങളും എല്ലാ ദിവസവും കൊണ്ടു പോവും. മ്യൂസിക് ക്ലാസും പെയ്ന്റിങ്ങും ഉണ്ടെങ്കിൽ ഭാരം പിന്നെയും കൂടും.ഭാരം ചുമക്കുന്ന ബാല്യങ്ങൾഓരോ ക്ലാസ് മുന്നേറുമ്പോഴും അരക്കിലോ മുതൽ ഒരു കിലോ വരെ ഭാരം കൂടുമെങ്കിലും മിക്ക കുട്ടികളുടേയും ബാഗിന്റെ ഭാരം അഞ്ചാം ക്ലാസു കഴിയുമ്പോഴാണ് പെട്ടെന്നു വർധിക്കുന്നത്. പല കുട്ടികൾക്കും ട്യൂഷൻ ആരംഭിക്കുന്നത് അഞ്ചാം ക്ലാസ് മുതൽക്കാവും.സ്കൂൾ വിട്ട് നേരെ ട്യൂഷൻ ക്ലാസിലേക്കു പോവേണ്ടി വരുമ്പോൾ അങ്ങോട്ടുളള പുസ്തകങ്ങൾ കൂടി എടുക്കാൻ നിർബന്ധിതരാവുന്നു. ചിലപ്പോൾ സ്കൂൾ ടൈംടേബിളിൽ ഇല്ലാത്ത വിഷയം ട്യൂഷൻ സെന്ററിൽ ഉണ്ടാവും. അതോടെ രണ്ടും മൂന്നും ടെക്സ്റ്റും നോട്ട് ബുക്കുകളും കൂടുതൽ എടുക്കേണ്ടി വരും. അതോടെ ബാഗിന്റെ ഭാരം ഇരട്ടിയായി മാറുന്നു, ടൈംടേബിളിൽ ഇല്ലാത്ത വിഷയങ്ങൾ പോലും കൊണ്ടുപോവുന്ന കുട്ടികളുണ്ട്. എന്തിനാണിങ്ങനെ കൊണ്ടു പോവുന്നതെന്ന ചോദ്യത്തിന് ആലപ്പുഴ ജില്ലയിലെ അഞ്ചാം ക്ലാസുകാരൻ നിതിൻ പറഞ്ഞത് രസകരമായ ഉത്തരം :‘‘ഏറ്റവും കൂടുതൽ ചീത്ത പറയുന്ന രണ്ടു ടീച്ചർമാരുടെ വിഷയങ്ങൾ ഞാൻ ബാഗിൽ നിന്നെടുക്കാറേയില്ല.’’പഠനം പാൽപായസം പോലെ മധുരമാവേണ്ടിടത്ത് ഭയത്തിന്റെ കയ്പു നിറയുന്നുതൃശൂർ മെഡിക്കൽ കോളജിലെ ശിശു രോഗവിഭാ‌ഗം അഡീഷനൽ പ്രഫസർ ഡോ.ടി.എം. ആനന്ദകേശവന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിലെ എൽ.െക.ജി മുതല്‍ നാലാം ക്ലാസ് വരെയുളള വിദ്യാര്‍ഥികൾക്കിടയിൽ പഠനം നടത്തിയിരുന്നു. പത്തു ശതമാനം മുതൽ പതിനഞ്ചു ശതമാനം വരെ അധികമാണ് പല കുട്ടികളുടെയും സ്കൂൾ ബാഗിന്റെ ഭാരം എന്ന് പഠനത്തില്‍ തെളിഞ്ഞു.‘‘സന്ധിവേദന മുതൽ നട്ടെല്ലു വളഞ്ഞുളള കൂനിനുവരെ ഇതു കാരണമായേക്കാം. പല കുട്ടികളിലും സ്കൂൾ ബാഗ് സിന്‍ഡ്രോം തന്നെ കണ്ടുവരാറുണ്ട്. നടുവേദന, ഷോൾഡർ പെയ്ൻ തുടങ്ങി പലതരം ലക്ഷണങ്ങളും ഇവരിൽ കാണാം.’’ ഡോ. ആനന്ദകേ ശവൻ പറയുന്നു :‘‘ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ബാഗിന്റെ ഏതാണ്ടു ഭാരം പതിനഞ്ചു കിലോ വരും. അപ്പോൾ ഒന്നര കിലോ ഭാരം പാടുളളൂ അവന്റെ ബാഗിന്. ഞങ്ങൾ നടത്തിയ പഠനത്തിൽ അത് നാലു കിലോ വരെ എത്തിയിട്ടുണ്ട്. ഭാവിയിൽ ഇത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.പലപ്പോഴും രക്ഷിതാക്കൾ ഒന്നു ശ്രദ്ധിച്ചാൽ ബാഗിന്റെ ഭാരം ഒരു കിലോയോളം കുറയ്ക്കാം. കുട്ടിയുടെ ബാഗിൽ അനാവശ്യമാ യത് എന്തൊക്കെയുണ്ടെന്ന് ശ്രദ്ധിക്കണം. അല്‍പം വില കൂടി യാലും ഭാരം കുറഞ്ഞ ബാഗ് തന്നെ നോക്കി വാങ്ങണം. അലങ്കാ രങ്ങൾ പരമാവധി കുറയ്ക്കുക. ഇതു വെറുതെ ഭാരം കൂട്ടാനേ ഉപകരിക്കൂ. ടിഫിൻ ബോക്സ് തിരഞ്ഞെടുക്കുമ്പോഴും ഇതേ ‌ശ്രദ്ധ വേണം. ടൈംടേബിളിൽ ഇല്ലാത്ത അനാവശ്യ പുസ്തക ങ്ങൾ ഒഴിവാക്കണം.നാലാം ക്ലാസുവരെ ടെക്സ്റ്റ് ബുക്കുകൾ സ്കൂളിൽ സൂക്ഷിക്കാനുളള സൗകര്യമുണ്ടാക്കാവുന്നതാണ്. അനാവശ്യ പുസ്തക ങ്ങൾ കുട്ടികൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താം. കുട്ടിക ളെ ഫയൽ സിസ്റ്റം പഠപ്പിക്കാം. നോട്സ് പേപ്പറിൽ എഴുതി അത് ഫയൽ ചെയ്ത് സൂക്ഷിക്കുന്ന ഈ രീതി വഴി നോട്ട് ബുക്കിന്റെ ഭാരം കുറയ്ക്കാം. ഇതൊക്കെ സ്കൂളുകളില്‍ നടപ്പിലാക്കാവുന്ന കാര്യങ്ങളാണ്.’’ ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് സംസ്ഥാന പ്രസിഡന്റ് ഡോ. ആനന്ദ കേശവൻ ചൂണ്ടിക്കാട്ടുന്നു.കുട്ടി ചുമട്ടു തൊഴിലാളികൾ
schoolbag
കുട്ടികൾ ചുമട്ടുകാരല്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു കഴി‍ഞ്ഞു. കുട്ടികളുടെ അറിവും ബുദ്ധിപരമായ കഴിവുകളും വിക സിപ്പിക്കുന്നത‌ിനോടൊപ്പം അവരുടെ ശാരീരികമാനസ്സിക ആരോഗ്യമേന്മയും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ട ഉത്തര വാദിത്തം രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. സ്മാർട്ട് ക്ലാസുകൾ ഉൾപ്പടെയുളള ആധുനിക സംവിധാനങ്ങളുണ്ടായിട്ടും അനാരോഗ്യകരമായ രീതിയിലുളള പഴഞ്ചൻ സമ്പ്രദായങ്ങള്‍ മാറ്റണമെന്ന് കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ റൈറ്റ്സ് മെമ്പർ ‌ഫാദർ ഫിലിപ് പറക്കാട്ട് പറയുന്നു.‘‘വളര്‍ന്നു വരുന്ന തലമുറയോടു ചെയ്യുന്ന വലിയ ക്രൂരത തന്നെയായി ബാഗിന്റെ അമിതഭാരത്തെ കാണാം. വിദ്യാഭ്യാസ വകുപ്പും സ്കൂളും രക്ഷിതാക്കളും ഒരേ മനസ്സോടെ മുന്നിട്ടു വന്ന് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരണം.’’ ഫാ. ഫിലിപ് പറക്കാട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച നിർദേശങ്ങൾ പൊതു ‌വിദ്യാഭ്യാസ വകുപ്പിന് കമ്മിഷൻ സമർപ്പിച്ചു. അവയിൽ ചിലത് :
  1. വിപണിയിലുളള ബാഗുകളിൽ പലതും കട്ടി കൂടിയ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയതാണ്. ഏതാണ്ട് ഒരു കിലോയ്ക്കടുത്ത് ഭാരം ചില ബാഗുകൾക്കുണ്ട്. കനം കുറഞ്ഞ മെറ്റീരിയൽ തിരഞ്ഞെടുത്ത് ഒരു പൊതു ഡിസൈന്‍ ഉണ്ടാക്കി ഭാരം കുറഞ്ഞ ബാഗുകൾ സ്കൂളുകൾക്ക് മുൻകൈയെടുത്ത് നിർമിക്കാവുന്നതാണ്.
2.സ്കൂൾ സിലബസും പുസ്തകങ്ങളും തയാറാക്കുമ്പോൾ പരമാവധി കനം കുറച്ച് ഓരോ ടേമിലേക്കും ഓരോ പുസ്തകം എന്ന രീതിയിൽ മാറ്റാവുന്നതാണ്. രണ്ടു ഭാഗമാക്കി തിരിച്ചാൽ അത്രയും പേജുകൾ കുറയുമല്ലോ.
  1. സ്കൂളിൽ കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം കുറ യ്ക്കുന്നതിനായി ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയ ങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുക. ഒരു വിഷയം തന്നെ ഒന്നിൽ കൂടുതൽ പീരിയഡില്‍ പഠിപ്പിക്കുന്ന രീതിയിൽ ടൈംടേബിൾ പുനഃക്രമീകരിക്കാമോ എന്ന കാര്യം ആലോചിക്കാം. സ്കൂളിൽ കൊണ്ടു വരേണ്ട നോട്ട് ബുക്കുകളുടെ എണ്ണവും പരിമിത മാക്കുക.
  2. കുടിവെളളമാണ് ഭാരം കൂട്ടുന്ന മറ്റൊരു ഘടകം. എല്ലാ സ്കൂളുകളിലും ശുദ്ധീകരിച്ച വെളളമോ തിളപ്പിച്ചാറ്റിയ വെളളമോ ലഭ്യമാക്കുന്നതിനുളള സാഹചര്യമുണ്ടാക്കുക.
നിയമമായിട്ടില്ലെങ്കിലും ഈ നിർദേശങ്ങൾ ആദ്യമേ പാലിച്ച ഒരു സ്കൂളിലേക്കാണ് ഇനി നാം പോവുന്നത് കൊല്ലം ജില്ലയിലെ പുനലൂര്‍ തൊളിക്കാട് ഗവ. എൽപി സ്കൂൾ. ബാഗിന്റെ ഭാരമി ല്ലാതെയാണ് കുട്ടികൾ ഇപ്പോൾ സ്കൂളിലെത്തുന്നത്. കൈയി ലെ തുണിസഞ്ചിയിലെ ഭാരം ഏതാണ്ട് ഒരു കിലോയോളം. നാൽ പതു പേജിന്റെ നാലു നോട്ടു പുസ്തകം. ബോക്സ്, കുട ഇത്രേ യുളളൂ ബാഗിൽ. ബാക്കി പുസ്തകമെവിടെ എന്ന ചോദ്യത്തിന് പ്രാധാനാധ്യാപകൻ കെ.ജി.എബ്രഹാം ഉത്തരം പറഞ്ഞു.‘‘രണ്ടു സെറ്റ് ടെക്സ്റ്റ് ബുക്കുകളാണ് ഈ സ്കൂളിലെ ഓരോ കുട്ടിക്കുമുളളത്. ഒരു സെറ്റ് പി.ടി.എ.യുടെ നേതൃത്വത്തിൽ വാങ്ങിക്കൊടുത്തു. കുട്ടി വാങ്ങുന്ന പുസ്തകം അവർ വീട്ടിൽ കൊണ്ടു പോവും. പി.ടി.എ വാങ്ങുന്ന പുസ്തകം സ്കൂളിൽ സൂക്ഷിക്കും. പുസ്തകങ്ങൾ സൂക്ഷിക്കാൻ ഓരോ കുട്ടിക്കും പ്രത്യേക അറകളുളള അലമാരയുണ്ട്.ഉച്ചഭക്ഷണം സ്കൂളിൽ തന്നെ കൊടുക്കുന്നു. ശുദ്ധീകരിച്ച കുടിവെളളം നൽകാനുളള ഫിൽറ്ററും സ്കൂളിലുണ്ട്. നാൽപതു പേജുളള നോട്ട് ബുക്ക് സ്കൂളിൽ നിന്ന് സൗജന്യമായി നൽ കുന്നു. കുട്ടികളുടെ കൈയിലുളള തുണിസഞ്ചിയും സൗജന്യ മാണ്. ഇതിനടക്കമുളള പണം സ്പോൺസർമാരിൽ നിന്നു കണ്ടെത്തുന്നു.’’ ഒരു സ്കൂൾ പുതിയ പാഠം എഴുതുകയാണ്. മറ്റുളളവർക്കു മാതൃകയാക്കാനുളള നല്ല പാഠം.നാട്ടിൻപുറത്തെ ഈ കുഞ്ഞു തുടക്കം നമുക്ക് മാതൃകയാക്കാം. ചുമടെടുത്ത് നട്ടെല്ലു വളഞ്ഞവരെയല്ല, പഠനഭാരം കൊണ്ട് മനസ്സും ബുദ്ധിയും തളർന്നവരെയല്ല നമുക്ക് വേണ്ടതെന്ന് തിരിച്ചറിയാം.ഒഴിവാക്കാം, ബാഗിന്റെ അമിതഭാരംസ്കൂൾ ബാഗ് എങ്ങനെ വേണം ? അമിതഭാരം കൊണ്ട് ഉണ്ടാ യേക്കാവുന്ന അസുഖങ്ങൾ എന്തൊക്കെ ? തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വി.കെ.ശ്രീകല പറയുന്നു.പുറകിൽ തൂക്കിയിടാവുന്ന തരം സ്കൂൾ ബാഗ് തന്നെയാണ് നല്ലത്. പക്ഷേ, ബാഗ് തിരഞ്ഞെടുക്കുമ്പോഴും പുസ്തകങ്ങൾ അടുക്കുമ്പോഴും പുറത്തിടുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.∙ബാഗിന്റെ മാത്രം ഭാരം ഒരു കിലോയില്‍ കൂടരുത്, പുസ്തകങ്ങള്‍ ഉൾപ്പെടെ ഭാരം കുട്ടിയുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുളളൂ.∙എല്ലാ പുസ്തകങ്ങളും ബാഗിൽ കുത്തിനിറയ്ക്കരുത്. ഓരോ ദിവസത്തെയും ടൈംടേബിൾ അനുസരിച്ചുളളവ മാത്രം എടു ക്കുക.∙ഏറ്റവും ഭാരമുളള പുസ്തകങ്ങൾ ശരീരത്തോടു ചേർന്നു വരുന്ന രീതിയിൽ ബാഗിൽ പുസ്തകങ്ങൾ അടുക്കണം. പിന്നീടു ഭാരം കുറഞ്ഞവ അടുക്കുക.∙ബാഗിന്റെ സ്ട്രാപ്പിന്റെ നീളം കൂട്ടാനും കുറയ്ക്കാനും സാധി ക്കണം. ബാഗ് ശരീരത്തോടു ചേർന്നു നിൽക്കുന്ന രീതിയിൽ സ്ട്രാപ്പ് മുറുക്കുക. അരക്കെട്ടിന് താഴ്ന്നു കിടക്കാതെ പുറത്ത് ചേർന്നിരിക്കുന്ന രീതിയിൽ ആവണം.∙ബാഗ് ഒറ്റ ഷോൾഡറിൽ തൂക്കരുത്.ബാ‌ഗിനു ഭാരം കൂടുമ്പോള്‍കുട്ടികൾക്കുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും വില്ലനാവു ന്നത് ബാഗ് ആയിരിക്കും. പക്ഷേ, ഈ കാരണം കണ്ടെത്താൻ പലപ്പോഴും സമയമെടുക്കാറുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡി സിന്‍ വിഭാഗത്തിൽ നടുവേദനയായി വന്ന കുട്ടികളിൽ 34 പേർ ക്കും ബാഗായിരുന്നു വില്ലൻ. അതിൽ 32 പെൺകുട്ടികൾക്ക് ബാഗിന്റെ ഭാരം മൂലം അവരുടെ ശരീര നിലയിൽ വളവ് വന്നിര‌ു ന്നു.കുട്ടികള്‍ക്കുണ്ടാവുന്ന ക്ഷീണത്തിന്റെയും തലവേദനയുടെയും കാരണം ബാഗ് ആയിരിക്കും. ഭാഗിന്റെ ഭാരം മൂലം സ്കൂളിലെ ത്തുമ്പോഴേ കുട്ടി ക്ഷീണിക്കുന്നു. ഈ ക്ഷീണം കുട്ടിയുടെ ശ്രദ്ധയെ കുറയ്ക്കും.പുറം വേദനയും കഴുത്തുവേദനയുമാണ് സാധാരണയായി കൂടുതൽ കണ്ടു വരുന്നത്. ബാഗിന്റെ ഭാരം മൂലം പേശികൾ മുറുകുകയും തുടർന്ന് വേദനയുണ്ടാവുകയും ചെയ്യും. ഇതു കഴുത്തിലേക്കും കൈയിലേക്കും വ്യപിക്കാംകഴുത്തിൽ നിന്നു കൈയിലേക്കു ഇലാസ്റ്റിക് വലിച്ചു കെട്ടിയ പോലെയാണ് ഞരമ്പുകളുളളത്. അത് വലിയുമ്പോൾ വലിയു മ്പോൾ വേദനയും കൈകൾക്ക് പെരുപ്പുമുണ്ടാവാം. ഇത് കുട്ടി ക്ക് എഴുതാനും വരയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും.കുട്ടികൾക്കുണ്ടാവുന്ന തലവേദനയുടെ പല കാരണങ്ങളിലൊന്ന് അമിതഭാരം മൂലം കുട്ടി സ്ട്രെയിൻ ചെയ്യുന്നതു കൊണ്ടാവാം. കുട്ടിയുടെ സ്വാഭാവിക രൂപത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവും. ബാഗിന്റെ ഭാരം മൂലം കുട്ടി കുനിഞ്ഞു ‌നടന്നു തുടങ്ങും. ഇത് പിൽക്കാലത്ത് ബാഗില്ലെങ്കിൽ കൂടി തുടരുന്നു. ശരീരനിലയ്ക്കു തന്നെ മാറ്റം വരുന്നു.ശാരീരിക വളർച്ച മുരടിക്കുന്നതിനു പല കാരണങ്ങളിൽ ഒന്നായി ബാഗിനെ കാണാം. ഒരിഞ്ചോളം ഉയരം കുറയാനുളള സാധ്യത യുണ്ട്. വളർന്നുകൊണ്ടിരിക്കുന്ന എല്ലിനേൽക്കുന്ന ക്ഷതം വളർച്ചയെ മുരടിപ്പിക്കും. ഇത് വളർച്ചക്കുറവിലേക്കു നയിക്കും. അമിതഭാരമുളള ബാഗിന്റെ അശ്രദ്ധമായ ഉപയോഗം എല്ലിന് ഇത്തരം ക്ഷതങ്ങള്‍ ഉണ്ടാക്കിയേക്കാം.‍‍ശ്വാസകോശങ്ങളുടെ വളർച്ചക്കുറവിലേക്കും ബാഗിന്റെ ഭാരം നയിച്ചേക്കാം. രണ്ടു വശങ്ങളിലേക്കും പിറകിലേക്കും ലങ്സ് വികസിക്കേണ്ടതുണ്ട്. ഭാരം തൂങ്ങുന്നതു നിമിത്തം പിറകിലേ ക്കും സൈഡിലേക്കുമുളള വർച്ച മുരടിക്കും.ദിവസവും അരമണിക്കൂർ ലങ്സിനെ വികസിക്കാതെ പിടിച്ചു വച്ചാൽ ശ്വാസകോശത്തിലേക്ക് കയറുന്ന വായുവിന്റെ ആകെ അളവിൽ 250 എംഎൽ ഓളം കുറവു വന്നേക്കാം. ഇത് ഭാവിയിൽ ഏറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.ഭക്ഷണത്തിന്റെ ഭാരം‍പല ബാഗുകളുടെയും ഭാരം താളം തെറ്റിക്കുന്നത് ടിഫിൻ ബോക്സുകളാണ്. ഒരു ലീറ്റര്‍ കൊളളുന്ന വാട്ടർ ബോട്ടിലിന് ഒരു കിലോയോളം ഭാരമുണ്ടാവും. ടിഫിൻ ബോക്സ് അരക്കി ലോയോളം. പിന്നെ ഇന്റർവെൽ ടൈമിൽ കഴിക്കാനുളള ഭക്ഷ ണം. ചില കുട്ടികൾ പ്രഭാത ഭക്ഷണവും കൊണ്ടു ചെല്ലാറുണ്ടത്രെ.കൊച്ചിയിലെ ഒരു സ്കൂളിന്റെ സമയം ഏഴര മുതൽ ഒന്നരവരെ യാണ് . കുട്ടികൾ എത്ര നേരത്തേക്കുളള ഭക്ഷണം കരുതേണ്ടി വരും? കൊച്ചി കലൂരുളള ദീപ പറയുന്നതു കേള്‍ക്കൂ. ദീപയുടെ മക്കള്‍ ഈ സ്കൂളിൽ നാലിലും ഒന്നിലും പഠിക്കുന്നു. ചില ദിവസം പ്രഭാത ഭക്ഷണം ഒരു ഗ്ലാസ് പാലും മുട്ടയും മാത്രമാവും. അത്ര സമയമേ കിട്ടൂ. അപ്പോൾ ബ്രേക്ഫാസ്റ്റ് കൊടുത്തു വിടും. പതിനൊന്നരയ്ക്ക് ഇന്റർവെൽ സമയത്ത് കഴിക്കാനുളള ബിസ്കറ്റും ഉണ്ടാവും. ഒപ്പം വാട്ടർ ബോട്ടിലും. ഉച്ചഭക്ഷണ സമയം ആവുമ്പോഴേക്കും ഇവർ വീട്ടിൽ എത്തും. എന്നിട്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ ബാഗിന്റെ ഭാരം 4.8 കിലോ ആണ്.ഇവരുടെ സ്കൂളിലെ പല കുട്ടികളും രാവിലെയും ഉച്ചയ്ക്കും ഉളള ഭക്ഷണം കൊണ്ടു വരും. അതും വാട്ടർബോട്ടിലും കൂടി യാവുമ്പോഴേക്കും ഏതാണ്ട് മൂന്നു കിലോ വരും. ഇതു ഭക്ഷണ ത്തിന്റെ മാത്രം കണക്ക്. പിന്നെ പുസ്തകം, കുട...’’ ഒരു ക്ലാസ്സിൽ അടുത്തടുത്തിരുന്നു പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരത്തിന് മൂന്നു കിലോയോളം വ്യത്യാസം !!പലപ്പോഴും ഭാരം കുറയ്ക്കാനായി കുട്ടികൾ ചെയ്യുന്നത് വെളളം കൊണ്ടുപോവുന്ന കുപ്പിയുടെ വലുപ്പം കുറയ്ക്കും. ഇത് ആരോ ഗ്യപ്രശ്നങ്ങളിലേക്കാണ് കുട്ടിയെ നയിക്കുക.‍

Related News