Loading ...

Home sports

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അവസാന ചിരി മുംബൈ ഇന്ത്യന്‍സിന്

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അവസാന ചിരി മുംബൈ ഇന്ത്യന്‍സിന്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്‌, ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്നു. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു പന്തുകള്‍ വാട്സണ്‍ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19-ാം ഓവറില്‍ ബുംറ വാട്സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ആ ഓവറിലെ രണ്ടാം പന്തില്‍ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുെൈംബയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ പിഴവില്‍ ചെന്നൈയ്ക്ക് നാല് റണ്‍സ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി.

Related News