Loading ...

Home National

ബാലകോട്ടില്‍ 170ഓളം ഭീകരര്‍ കൊല്ലപ്പെട്ടു; പാക്ക് വാദം പൊളിച്ചടുക്കി മാദ്ധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തെക്കുറിച്ച്‌ നിര്‍ണായക വെളിപ്പെടുത്തലുമായി ഇറ്റലിയന്‍ മാദ്ധ്യമപ്രവര്‍ത്തക. ഇന്ത്യ ബാലകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ 170 ഓളം ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് മാദ്ധ്യമപ്രവര്‍ത്തകയായ ഫ്രാന്‍സിസോ മറിനോയോ വെളിപ്പെടുത്തിയിരിക്കുന്നത്. ആക്രമണം നടന്ന് രണ്ടര മണിക്കൂറിനുള്ളില്‍ ബാലകോട്ടിനടുത്തുള്ള ഷിങ്കിയാരി ബേസ് ക്യാംപില്‍ നിന്ന് പാക്ക് സൈനിക സംഘം സ്ഥലത്ത് എത്തിയെന്നും ഫ്രാന്‍സിസോ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹര്‍കര്‍-ഉല്‍-മുജാഹിദ്ദീന്‍ ക്യാംപിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച്‌ സൈനിക ഡോക്ടര്‍മാര്‍ ഭീകരരെ പരിചരിച്ചുവെന്നും അവര്‍ പറഞ്ഞു.പരിക്കേറ്റവരില്‍ 20 പേര്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിച്ച 45 ഓളം പേര്‍ സൈനിക ക്യാംപില്‍ ഇപ്പോഴും ചികിത്സയിലാണെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഭീകരരുടെ വീടുകളില്‍ ജയ്‌ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവര്‍ കുടുംബങ്ങള്‍ക്ക് പണം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബാലകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഫ്രാന്‍സിസോ പറഞ്ഞു. ആക്രമണത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രണം നടന്ന ക്യാമ്ബിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് ക്യാമ്ബിന് പരിസരത്തേക്ക് പോകാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. പാക്കിസ്ഥാന്റെ ആ വാദങ്ങള്‍ പൊളിച്ചുകൊണ്ടാണ് മാധ്യമ പ്രവര്‍ത്ത ഇപ്പോള്‍ രംഗത്തെത്തിയത്. ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഫ്രാന്‍സിസോയുടെ റിപ്പോര്‍ട്ട് സ്ട്രിംഗര്‍ ഏഷ്യ എന്ന മാദ്ധ്യമത്തില്‍ വന്നത്. ഫെബ്രുവരി 14ന് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ പുല്‍വാമയില്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് വ്യോമാക്രമണം.

Related News