Loading ...

Home National

വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി; നടക്കാന്‍ പോകുന്നത് ത്രികോണ മത്സരമോ ?

നിയാസ് മുസ്തഫ ഉത്തര്‍പ്രദേശിലെ വിവിഐപി മണ്ഡലമായ വാരാണസി സാക്ഷ്യംവഹിക്കാന്‍ പോകുന്നത് ത്രികോണ മത്സരത്തിനോ‍? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ശാലിനി യാദവ് ആണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി അജയ് റായിയും. മോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഹുല്‍ഗാന്ധി പറഞ്ഞാല്‍ വാരാണസിയില്‍ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞതാണ്. എന്നാല്‍ അവസാന നിമിഷം പ്രിയങ്ക മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും എത്തി. ഇതോടെ 2014ല്‍ മോദിയെ നേരിട്ട അജയ് റായി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ആയി വീണ്ടും വന്നിരിക്കുന്നു. മോദിക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ ഏക സ്ഥാനാര്‍ഥി എന്ന ആശയം നടപ്പിലാകാതെ പോയതില്‍ ബിജെപി ക്യാന്പ് ആഹ്ലാദത്തിലാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാനെത്തിയാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം പിന്തുണ നല്‍കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രിയങ്ക വന്നാല്‍ മോദി രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു.

വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മോദി ക്യാന്പ് വിജയം ഉറപ്പിച്ചിട്ടുണ്ട്. 2014ല്‍ 3,71,784വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോദി വിജയിച്ചത്. നരേന്ദ്രമോദി 5,81,022 വോട്ടും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ 2,09,238 വോട്ടും നേടിയപ്പോള്‍ കോണ്‍ഗ്രസിലെ അജയ് റായി 75,614 വോട്ടാണ് നേടിയത്. ബിഎസ്പിയിലെ വിജയ് പ്രകാശ് ജയ്സ്വാള്‍ 60,579 വോട്ടുകള്‍ നേടി.

2014ല്‍ മോദി തരംഗം രാജ്യത്ത് നിലനിന്നിരുന്നു. ഇന്ന് ആ തരംഗം ഇല്ലായെന്നത് പ്രതിപക്ഷത്തിന് ആശ്വാസം നല്‍കുന്നു. 2014ലെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം വോട്ടിന് മോദി വിജയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ് ശാലിനി യാദവിന്‍റെ അവകാശവാദം.

മോദിയുടെ പരാജയം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം, മത്സരിക്കുന്നത് അജയ് റായ് ആണെങ്കിലും പ്രിയങ്ക ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് നടത്തുക. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടുതല്‍ അജയ് റായ് നേടുകയും മോദിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്താല്‍ അത് പ്രിയങ്കയുടെ നേട്ടമായി മാറും. എന്നാല്‍ കഴിഞ്ഞ തവണ തോറ്റ അജയ് റായിയെ വീണ്ടും സ്ഥാനാര്‍ഥി ആക്കിയതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പ് പ്രിയങ്ക ഇടപെടുന്നതോടെ പരിഹരിക്കപ്പെടും.തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മേയ് 19നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തീയതി ഇന്നാണ്.

Related News