Loading ...

Home health

ഇന്‍റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത് വൈകാരികബുദ്ധി(ഇ.ക്യു)

ഇന്‍റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത് വൈകാരികബുദ്ധി(ഇ.ക്യു)ഐക്യൂ അഥവാ 'ഇന്‍റലിജന്‍സ് കോഷ്യന്‍റി'നെക്കുറിച്ച്‌ (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇ ക്യൂ. എന്ന ഇമോഷണല്‍ കോഷ്യന്‍റ് അഥവാ ഇമോഷണല്‍ ഇന്‍റലിജന്‍സ്. സ്വന്തം വികാരങ്ങളെക്കുറിച്ചു ധാരണയുണ്ടായിരിക്കുക. അവ വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ യുക്താനുസരണം ഉപയോഗിച്ച്‌ പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നതാണു ഇ.ക്യൂ നോര്‍മലായ ആളിന്‍റെ രീതി. വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും വിജയത്തിന് ഇത് അത്യന്താപേക്ഷിതമാണ്. അമേരിക്കന്‍ സൈക്കോളജിസ്റ്റായ ഡാനിയേല്‍ ഗോല്‍മാനാണ് ഇമോഷണല്‍ ഇന്‍റലിജെന്‍സിനെ പ്രശസ്തമാക്കിയത്.

സ്വന്തം വികാരത്തെക്കുറിച്ചുള്ള ബോധം

ഇ.ക്യൂ വിനു പല തലങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം വികാരത്തെക്കുറിച്ചുള്ള ബോധമാണ് ഒന്നാമത്തേത്. എനിക്ക് വേഗം ദേഷ്യം വരുന്ന പ്രകൃതമാണ്, അല്ലെങ്കില്‍ കരച്ചില്‍ വരുന്ന പ്രകൃതമാണ് എന്നൊക്കെയുള്ള തിരിച്ചറിവ് പ്രധാനമാണ്.

ആ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ കഴിഞ്ഞാലേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാവൂ. ചിലര്‍ ഈ അവസ്ഥയില്‍ നിന്നു മാറാന്‍ താല്പര്യപ്പെടുന്നില്ല. ദേഷ്യം എനിക്ക് പാരന്പര്യമായി കിട്ടിയതാ എന്ന് അഭിമാനത്തോടെ പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. അവര്‍ക്ക് ഇ ക്യൂ കുറവാണെന്നതാണു യാഥാര്‍ഥ്യം. അവര്‍ക്ക് പാരന്പര്യമുണ്ടെന്നതുകൊണ്ട് മറ്റുള്ളവര്‍ അത് സഹിച്ചോളണം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്.

നാം വികാരങ്ങളെ ഭരിക്കുന്പോള്‍...

വികാരങ്ങള്‍ നമ്മെ ഭരിക്കാതെ നാം അവയെ ഭരിക്കുന്ന രീതിയിലാകണം കാര്യങ്ങള്‍. ചിലര്‍ നമ്മുടെ ഈ സ്വഭാവത്തെ മുതലെടുക്കും. നമ്മെ പ്രകോപിപ്പിച്ച്‌ പ്രശ്നങ്ങളില്‍ ചാടിക്കും. എം.എന്‍ വിജയന്‍ മാഷ് പറഞ്ഞിട്ടുണ്ട് പ്രസംഗിക്കുന്പോള്‍ ഇടയ്ക്കുള്ള കൈയടികളെ ഭയക്കണം, നമ്മുടെ വായില്‍ നിന്ന് ആവേശത്തില്‍ പലതും ചാടാതെ സൂക്ഷിക്കണം എന്ന്. നമ്മുടെ പല നേതാക്കന്മാരും ഇങ്ങനെ വന്‍ കുടുക്കില്‍ ചാടുന്നതും അവരെ സൂത്രക്കാരായ ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപിപ്പിച്ച്‌ വന്‍ കുഴിയില്‍ ചാടിക്കുന്നതും അവര്‍ക്ക് സത്യത്തില്‍ ഇ.ക്യൂ കുറവുള്ളതുകൊണ്ടല്ലേ? ഇ ക്യൂ കുറവുള്ളവര്‍ക്ക് നോ എന്ന് പറയാന്‍ പലകാര്യത്തിലും സാധിക്കില്ല. അങ്ങനെ പലപല പ്രശ്നങ്ങളിലും ചെന്നു ചാടുകയും ചെയ്യും.

മറ്റുള്ളവരുടെ വികാരം മനസിലാക്കുന്പോള്‍

മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനുള്ള ശേഷിയുണ്ടായിരിക്കുക എന്നതാണു മറ്റൊരു പ്രധാന കാര്യം. തന്നെപ്പോലെ അവര്‍ക്കും വികാരങ്ങളുണ്ടെന്നും അവയും ക്ഷണികങ്ങളാണെന്നും അതുകഴിഞ്ഞാല്‍ അവര്‍ക്കും വിവേകം വരുമെന്നും മനസിലാക്കാനുള്ള കഴിവാണു നേടേണ്ടത്.


ഇ.ക്യൂ കുറഞ്ഞവരില്‍ ഒരു വികാരം ദീര്‍ഘകാലം നീണ്ടു നില്കും. അത് സന്തോഷമായാലും സങ്കടമായാലും. സ്നേഹമായാലും പ്രേമമായാലും. മറ്റുവരോടുള്ള ദേഷ്യമായാലും വെറുപ്പായാലും കുശുന്പായാലും.

ദീര്‍ഘമായി ഒരേ വികാരങ്ങള്‍ നമ്മളെ ഭരിച്ചാല്‍ ജീവിതം പ്രയാസകരം തന്നെ. വികാരങ്ങളുടെ തീരുമാനങ്ങള്‍ മിക്കവാറും ബുദ്ധിക്കു നിരക്കുന്നതായിരിക്കില്ല, നമുക്കു ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കൂടുതലായിരിക്കും.

രാഷ്ട്രീയത്തിനും മതത്തിനും പ്രണയത്തിനും കവിതയ്ക്കും വേണ്ടിയൊക്കെ മരിക്കുന്നവര്‍ ഒരുകണക്കില്‍ പറഞ്ഞാല്‍ ഇ.ക്യൂ കുറഞ്ഞവരാണ്. അവര്‍ക്കവരുടെ ശരിയുണ്ടാകും. എന്നാല്‍ ഒന്നു മാറിനിന്നു നോക്കിയാല്‍ മനസിലാകും വികാരങ്ങളിലെ തെറ്റ്.

വികാരവും വിവേകവും ഒത്തൊരുമിക്കുന്പോള്‍

സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങ് എന്നാല്‍ വൈകാരിക ബുദ്ധിയുടെ ഇടപെടലില്‍ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്‍റെ, ഐ.ക്യൂ പവറിന്‍റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരിക എന്നതാണ്. അതുപോലെ മറ്റുള്ളവന്‍റെ വികാരം മനസിലാക്കാനും അവയിലെ പോരായ്മകള്‍ കണ്ടെത്താനും സാധിക്കുന്നവര്‍. അതായത് ഒരേസമയത്ത് വിവേകവും വികാരവും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കേ നല്ലൊരു സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ ആകാന്‍ കഴിയൂ.
ചിലര്‍ സ്വന്തം ഇ.ക്യൂ കുറവിനെ മാര്‍ക്കറ്റ് ചെയ്ത് കൈയടി നേടുകയും ചെയ്യും. ബുദ്ധി കൂടുതലുള്ളവനെ അഥവാ ഐ.ക്യൂ കൂടുതലുള്ളവനെ നാം ബഹുമാനിക്കുന്നതുപോലെ ഇ. ക്യൂ കൂടുതലുള്ളവരെയും നാം ബഹുമാനിച്ചുപോകും.

ഒരു നല്ല നേതാവാകണമെങ്കില്‍ ഇ.ക്യൂ കൂടുതലുണ്ടാവണം. അണികളിലെ വികാരങ്ങള്‍ ഉയര്‍ത്തണം. എന്നാല്‍ അത് തന്‍റെ നിയന്ത്രണത്തില്‍ ആയിരിക്കുകയും വേണം.

ഏതു തൊഴില്‍ മേഖലയില്‍ വിജയിക്കണമെങ്കിലും ഇ.ക്യൂ ആവശ്യമാണ്. പല കന്പനികളും ഇന്‍റര്‍വ്യൂകളില്‍ നിങ്ങളുടെ ഐ.ക്യൂ അല്ല ഇ.ക്യൂ ആണു പരീക്ഷിക്കാറുള്ളത്. അവര്‍ മനപ്പൂര്‍വ്വം നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. കസ്റ്റമര്‍ പല സ്വഭാവക്കാരായിരിക്കും. അവരുടെ വികാരത്തെ മാനിക്കണം. എന്നാലേ കച്ചവടം എന്ന നിങ്ങളുടെ ലക്ഷ്യം വിജയിക്കു. ഇന്ന് കസ്റ്റമേര്‍സിനു ധാരാളം ഓപ്ഷന്‍സ് ഉണ്ട്. നല്ല രീതിയില്‍ പെരുമാറിയില്ലങ്കില്‍ അവര്‍ അടുത്ത സ്ഥലത്തെ ആശ്രയിക്കും. ഏതു മേഖലയിലും ഇത് യാഥാര്‍ഥ്യമാണെന്നറിയുക. (ഇ.ക്യു കൂട്ടാന്‍ എന്തു ചെയ്യണം? അതേക്കുറിച്ച്‌ നാളെ)

ഡോ:റ്റി.ജി. മനോജ് കുമാര്‍
മെഡിക്കല്‍ ഓഫീസര്‍, ഹോമിയോപ്പതി വകുപ്പ്, കണ്ണൂര്‍
മൊബൈല്‍ 9447689239 :
[email protected]

Related News