Loading ...

Home International

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തിയ സ്ഫോടനപരമ്ബര; തോളില്‍ ബാഗുമായി പള്ളിയിലെത്തിയത് ചാവേറോ?

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരയില്‍ കുളിപ്പിച്ച സ്ഫോടന പരമ്ബരയുടെ ഭാഗമായ ചാവേറിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെഗോബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലെ സിസിടിവികളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. സ്ഫോടനത്തിന് തൊട്ടുമുന്‍‌പാണ് പുറത്ത് ഭാരമേറിയ ബാഗും തൂക്കി യുവാവ് പള്ളിക്കകത്തേക്ക് കയറുന്നത്. ഇതിന്റെ വിവിധ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.


ദൃശ്യങ്ങള്‍ പുറത്ത് വന്ന നെഗോബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ മാത്രം 93 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കനത്ത സ്ഫോടക വസ്തുക്കളുമായാണ് ചാവേര്‍ പള്ളിയിലെത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് മരണസംഖ്യയിലെ വര്‍ധനവവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം ആക്രമണത്തിന് ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.

Related News