Loading ...

Home Education

എസ്‌എസ്‌എല്‍സിക്കുശേഷം ഉപരിപഠനം

എസ്‌എസ്‌എല്‍സിക്കുശേഷമാണ് ഞാന്‍ സുഹൃത്തിന്റെ കോഴിക്കോടുള്ളവീട്ടിലെത്തിയത്-. ഗേറ്റ്തുറന്നപ്പോള്‍തന്നെ വീട്ടില്‍ നിന്നുംരക്ഷിതാക്കളുടേയും, മകന്റേയുംവാദപ്രതിവാദങ്ങള്‍ . കാര്യംതിരക്കിയപ്പോഴാണ് പിടികിട്ടിയത്-. ഇത്-കേരളത്തിലെ മിക്ക വീടുകളിലുംഇപ്പോള്‍ നടക്കുന്ന കാര്യമാണെന്നത്- . എസ്‌എസ്‌എല്‍സിയ്-ക്കുശേഷംമകന് പ്ലസ്‌ടു ഹ്യുമാനിറ്റീസ്- ഗ്രൂപ്പെടുക്കാനാണ്താല്‍പര്യം. അച്ഛനും അമ്മയ്-ക്കും സയന്‍സ്- ഗ്രൂപ്പിനോടാണ്താല്‍പര്യം ! മാത്രമല്ലസംസ്ഥാനത്തെ എല്ലാ പരിശീലന കേന്ദ്രങ്ങളിലും എന്‍ട്രന്‍സ്- കോച്ചിങ്‌, ബ്രിഡ്-ജ്- ക്ലാസ്സുകളും ഉടന്‍ ആരംഭിക്കുന്നതിനാല്‍ കോച്ചിംഗ്-കേന്ദ്രത്തില്‍ ചേരാന്‍ അവര്‍ മകനെ നിര്‍ബന്ധിയ്-ക്കുന്നു. സഹികെട്ട മകന്‍ രക്ഷിതാക്കളുമായിഏറ്റുമുട്ടുന്നു. താല്‍പര്യമില്ലാത്ത വിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്- പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനിടവരുത്തുന്നു. രക്ഷിതാക്കള്‍അവരുടെ മനസില്‍ വര്‍ഷങ്ങളായി താലോലിച്ചു നടക്കുന്ന സ്വപ്-നങ്ങള്‍ സാക്ഷാത്-കരിക്കാന്‍ ശ്രമിക്കുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല. സയന്‍സില്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥി പ്ലസ്‌ടു സയന്‍സ്- ഗ്രൂപ്പെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. അവന്റെ താല്‍പര്യമനുസരിച്ച്‌- ഹ്യുമാനിറ്റീസ്- ഗ്രൂപ്പെടുത്താല്‍ മികച്ച ഉപരിപഠന, ഗവേഷണ, തൊഴില്‍മേഖലയില്‍ അവന് എത്തിച്ചേരാന്‍ കഴിഞ്ഞേക്കും . വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷിഎന്നിവയ്-ക്കനുസരിച്ചുള്ള കോഴ്-സുകളാണെടുക്കേണ്ടത്-. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെമേല്‍ താല്‍പര്യമില്ലാത്ത കോഴ്-സുകള്‍ അടിച്ചേല്‍പ്പിക്കരുത്-. രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്നുള്ള തീരുമാനം ഇക്കാര്യത്തില്‍ഏറെ അഭികാമ്യമാണ്. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറാവാന്‍ താല്‍പര്യമുള്ള, പ്ലസ്‌ടുവിന് ബയോമാത്‌സ്‌ ഗ്രൂപ്പെടുത്ത വിദ്യാര്‍ഥിനിയെ അച്ഛനമ്മമാര്‍ ആയുര്‍വേദ ബിരുദകോഴ്-സായ ബിഎഎംഎസിന് ചേര്‍ക്കാന്‍ കാര്യംമറ്റൊന്നുമല്ല. രക്ഷിതാക്കള്‍ ആയുര്‍വേദ ഡോക്ടര്‍മാരായതാണ്കാരണം. രണ്ടുവര്‍ഷത്തിനുശേഷം മകള്‍ കോഴ്-സുപേക്ഷിച്ച്‌- എന്‍ജിനിയറിജ്‌ കോളേജില്‍ ബിടെകിന്‌ ചേരുന്നു. വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള കഴിവ്-, സ്-ട്രെസ്സ്-, അതിജീവനത്തിനുള്ളശേഷി, വീട്ടില്‍ നിന്നുംവിട്ടുപ്രായോഗിക ബുദ്ധിമുട്ടുകള്‍, പാഠ്യേതര കഴിവുകള്‍ഇവയെല്ലാം സവിസ്-തരം വിലയിരുത്തേണ്ടതുണ്ട്-. നമ്മുടെ ചുറ്റുപാടില്‍ നിന്നുള്ള 5-6 ഉദാഹരണങ്ങള്‍വിവരിച്ച്‌-കോഴ്-സിനെ വിലയിരുത്താന്‍ തുനിയരുത്-. ഏതു കോഴ്-സിനും മികച്ച അവസരങ്ങളുണ്ട്-. ബിരുദംഎന്നത്- പ്രാഥമികയോഗ്യതയായിമാറിക്കഴിഞ്ഞു. ബിരുദത്തിനുശേഷംതാല്‍പര്യമുള്ളമേഖലകളില്‍ രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠനം നടത്താം.
അനലിറ്റിക്കല്‍, മാത്തമാറ്റിക്കല്‍, ആശയ വിനിമയം, ഭാഷാ, പൊതുവിജ്ഞാനം, കംപ്യൂട്ടര്‍ പ്രാവീണ്യം ഇന്ന്‌അത്യന്താപേക്ഷിതമാണ്. ആസ്-ട്രേലിയന്‍ യൂണിവേഴ്-സിറ്റിയിലെ പ്രൊഫസറെ കണ്ടപ്പോള്‍ മകന്റെഅഭിരുചി കുക്കാകാനാണെന്ന് അഭിമാനത്തോടെഅദ്ദേഹം പറഞ്ഞു. നാം രക്ഷിതാക്കള്‍ശാഠ്യം പിടിച്ച്‌- നമ്മുടെ ആഗ്രഹംകുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോഴാണ് കാര്യംതകിടംമറിയുന്നത്-. ഡോക്ടര്‍ ദമ്ബതിമാര്‍ക്ക്- മകനോ/മകളോഡോക്ടറായില്ലെന്ന്ജീവിതംതന്നെ ഇല്ലാതാകുമെന്ന ദു:ശാഠ്യംഉപേക്ഷിക്കേണ്ട കാലംഅതിക്രമിച്ചുകഴിഞ്ഞു. ഇനിയും ഉന്നത വിദ്യാഭ്യാസരംഗത്തേക്ക്- താല്‍പര്യത്തോടെകടക്കുന്ന വിദ്യാര്‍ഥികളെ പരീക്ഷണമൃഗങ്ങളാക്കാന്‍ തുനിയരുത്-. ആഗോളഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്ബോള്‍ ലോകത്തെമ്ബാടും സാധ്യതകളുണ്ട്-. സേവന മേഖലയിലാണ്തൊഴില്‍ സാധ്യതഏറെയും. വിദ്യാര്‍ഥിയുടെകഴിവുംകഴിവുകേടും മനസ്സിലാക്കി മികച്ച തീരുമാനമെടുക്കാനാണ്‌ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്‌.
പ്രവേശനപരീക്ഷയ്-ക്ക്- തയ്യാറെടുക്കുമ്ബോള്‍
പ്ലസ്‌ടു പരീക്ഷ കഴിഞ്ഞതോടെ ഇനി പ്രവേശന പരീക്ഷാക്കാലമാണ്. മെഡിക്കല്‍, എന്‍ജിനിയറിങ്‌ നിയമം, ഹ്യുമാനിറ്റീസ്-, മാനേജ്-മെന്റ്-, ഡിസൈന്‍, സയന്‍സ്-, കാര്‍ഷിക വിഷയങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ പലതിനും തുടക്കമായിക്കഴിഞ്ഞു. പലതും വരും മാസത്തിലാണ്‌.
എന്‍ജിനിയറിങ്ങില്‍ കേരള എന്‍ജിനിയറിങ്‌- പ്രവേശന പരീക്ഷ മെയ്- 2,3 തിയതികളി ലാണ്‌. നീറ്റ്‌ പരീക്ഷയും മെയ്‌ ആദ്യമാണ്‌. ജെഇഇ അഡ്‌വാന്‍സ്‌ഡ്‌ പരീക്ഷ വരുന്നുണ്ട്‌. ഐസിഎആര്‍ ന്റെ ദേശീയ കാര്‍ഷിക പ്രവേശന പരീക്ഷ, ദേശീയ നിയമ സര്‍വകലാശാലകളിലേയ്-ക്കുള്ള പ്രവേശനത്തിനുള്ള ക്ലാറ്റ്‌, ജിപ്-മര്‍, എയിംസ്- പ്രവേശന പരീക്ഷകളുമുണ്ട്-. പ്രവേശന പരീക്ഷയ്-ക്ക്- തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്-. ഇനി പരീക്ഷയ്-ക്ക്- കുറച്ചു സമയം മാത്രമേയുള്ളൂ. മുന്‍ വര്‍ഷങ്ങളിലെ പരമാവധി പരീക്ഷാ ചോദ്യങ്ങള്‍ക്ക്- ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. സമയം അഡ്-ജസ്റ്റ്- ചെയ്യാന്‍ മോക്ക്- ടെസ്റ്റുകള്‍ ചെയ്യണം.
പ്ലസ്‌വണ്‍, പ്ലസ്‌ ടു വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലെ വരാവുന്ന ചോദ്യങ്ങള്‍ക്ക്- ശ്രദ്ധയോടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ഫിസിക്-സ്-, കണക്ക്-, കെമിസ്-ട്രി, വിഷയങ്ങളില്‍ നിന്നു വരാവുന്ന പ്രോബ്ലം ബേസ്‌ഡ്‌ ചോദ്യങ്ങള്‍ക്ക്- ഉത്തരം കണ്ടെത്തണം. കംപ്യൂട്ടര്‍ അധിഷ്-ഠിത പരീക്ഷ എഴുതുന്നതിനു മുമ്ബ്- കംപ്യൂട്ടര്‍ പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനുമുമ്ബ്- മോക്ക്-ടെസ്റ്റുകള്‍ ചെയ്യുന്നത്- നല്ലതാണ്. നെഗറ്റീവ്- മാര്‍ക്ക്- രീതിയിലുള്ള പരീക്ഷയില്‍ ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്-.
കേരള എന്‍ജിനിയറിങ്‌ പ്രവേശന പരീക്ഷയില്‍ ആദ്യ പേപ്പറില്‍ ഫിസിക്-സില്‍ നിന്ന് 72 ഉം, കെമിസ്-ട്രിയില്‍ നിന്നും 48 ഉം ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറായ മാത്തമാറ്റിക്-സില്‍ നിന്നും120 ചോദ്യങ്ങളുണ്ടാകും. സൂത്രവാക്യങ്ങള്‍, തത്വങ്ങള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ അറിഞ്ഞിരിക്കണം. വിദ്യാര്‍ഥികള്‍ സിബിഎസ്-ഇ, സ്റ്റേറ്റ് സിലബസ്സുകള്‍ വിലയിരുത്തുന്നത്- നല്ലതാണ്. മേയ്- രണ്ടിനു രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്-സ്-, കെമിസ്-ട്രി (ഒന്നാം പേപ്പര്‍) പരീക്ഷയും മൂന്നിനു രാവിലെ 10 മുതല്‍ 12.30 വരെ മാത്തമാറ്റിക്-സ്- (രണ്ടാം പേപ്പര്‍) പരീക്ഷയും നടക്കും. 14 ജില്ലകളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ്- എന്നിവിടങ്ങളിലുമാണ് കേന്ദ്രങ്ങള്‍.
നീറ്റില്‍ കെമിസ്-ട്രി, ഫിസിക്-സ്-, എന്നിവയില്‍ നിന്ന് 45 വീതവും, ബയോളജിയില്‍ നിന്ന് 90 ഉം ചോദ്യങ്ങളുണ്ടാകും. മൊത്തം 80 ചോദ്യങ്ങള്‍ക്ക്- 720 മാര്‍ക്കാണ്.
പരീക്ഷയില്‍ ബയോളജി മാര്‍ക്കിന് ഏറെ പ്രാധാന്യമുണ്ട്-. ബയോളജിയ്-ക്ക്- ആദ്യം ഉത്തരം മാര്‍ക്ക്- ചെയ്യുന്നതാണ്‌ നല്ലത്‌. എയിംസ്- പരീക്ഷയില്‍ 20 മാര്‍ക്ക്- പൊതുവിജ്ഞാനത്തില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രങ്ങളില്‍നിന്നുള്ളവയായിരിക്കും. ജിപ്-മര്‍ പരീക്ഷയില്‍ 10 മാര്‍ക്കിന്റെ ഇംഗ്ലീഷില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്രവേശന പരീക്ഷയ്-ക്ക്- സമയക്കുറവ്- വരാതെ നോക്കാന്‍ നന്നായി പഴയ ചോദ്യങ്ങള്‍ ചെയ്-ത്- ശീലിക്കണം. പരീക്ഷയ്-ക്ക്- മുമ്ബ്- അനാവശ്യമായി ടെന്‍ഷനടിക്കരുത്-. ഇത്- മാര്‍ക്ക്- കുറയ്-ക്കാനേ ഇടവരുത്തൂ. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ്- ചെയ്യാന്‍ മറക്കരുത്-. പരീക്ഷയ്-ക്ക്- ഒരു മണിക്കൂര്‍ മുമ്ബെങ്കിലും പരീക്ഷാസെന്ററിലെത്തണം. കഴിഞ്ഞ പരീക്ഷകളെയോര്‍ത്ത്- വേവലാതിപെടരുത്-. തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതിയാല്‍ വിജയം സുനിശ്ചിതം.

Related News